ഹൈദരാബാദ്: ഫുക്കറ്റിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐ.എക്സ് 110) സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് സംഭവം.
98 യാത്രക്കാരുമായി പറന്നുയർന്ന ബോയിങ് 737 മാക്സ് എട്ട് വിമാനം രാവിലെ 6.57ന് സുരക്ഷിതമായി തിരിച്ചിറക്കിയതായി രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു.
ഫ്ലൈറ്റ് ട്രാക്കിങ് സേവനമായ ഫ്ലൈറ്റ് റഡാർ 24 പ്രകാരം വിമാനം കേവലം 16 മിനിറ്റ് മാത്രമാണ് പറന്നത് . ടേക്ക് ഓഫിന് തൊട്ടുപിന്നാലെ സാങ്കേതിക പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതോടെ ഹൈദരാബാദിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു.
യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം സജ്ജീകരിച്ചുവെന്നും വൈകിയ സമയം ഇവര്‍ക്ക് ലഘുഭക്ഷണം നൽകിയതായും എയര്‍ലൈന്‍ വക്താവ് പറഞ്ഞു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും ഏതുഘട്ടത്തിലും സുരക്ഷയാണ് മുന്‍ഗണനയെന്നും എയര്‍ലൈനിന്‍റെ വക്താവ് അറിയിച്ചു. ഉച്ചക്ക് 1.26 നാണ് ബദൽ വിമാനം ഫൂക്കറ്റിലേക്ക് തിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.