കോഴിക്കോട്: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ 98 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ വിലയായ ലക്ഷത്തിലധികം രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെ കൈപ്പറ്റിയ, ഹരിയാനയിൽ താമസിക്കുന്ന ബിഹാർ സ്വദേശിനി സീമ സിൻഹയെ എക്സൈസ് ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. 98 ഗ്രാം എം.ഡി.എം.എയുമായി ഫാറൂഖ് കോളജിന് സമീപത്തെ ഫാസിർ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിലായിരുന്നു.
തുടർന്ന് കേസ് അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. ശേഷം പന്തീരങ്കാവ് പുത്തൂർമഠം സ്വദേശി അബ്ദുൽ ഗഫൂർ എന്നയാൾ അറസ്റ്റിലായി. പിടിച്ചെടുത്ത എം.ഡി.എം.എ ബംഗളൂരുവിൽ നിന്നും സംഘടിപ്പിച്ച് നൽകിയത് കോഴിക്കോട് കരുവൻതിരുത്തി സ്വദേശിയായ കിച്ചു എന്ന് വിളിക്കുന്ന പ്രജീഷ് ആണെന്നും വില പ്രജീഷ് നൽകിയ അക്കൗണ്ടിലേക്കാണ് അയച്ചതെന്നും ഫാസിറും അബ്ദുൽ ഗഫൂറും മൊഴി നൽകി. തുടർന്ന് എക്സൈസ് ക്രൈം ബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിൽ പ്രജീഷ് അറസ്റ്റിലായി.
നേരത്തെ അറസ്റ്റിലായ ഫാസിർ, അബ്ദുൽ ഗഫൂർ, പ്രജീഷ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ മൂന്ന് പേരും ചേർന്നാണ് എം.ഡി.എം.എയുടെ വിലയായ 1,05,000 രൂപ ഹരിയാനയിലെ ഗുരുഗ്രാമിൽ താമസിക്കുന്ന സീമ സിൻഹയുടെ അക്കൗണ്ടിലേക്ക് അയച്ചതായി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.