Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒരാഴ്ചക്കുള്ളിൽ...

ഒരാഴ്ചക്കുള്ളിൽ 15,928 പ്രവാസി നിയമലംഘകർ അറസ്റ്റിൽ

text_fields
bookmark_border
immigration violators arrested in one week
cancel

അൽ ഖോബാർ: താമസ, തൊഴിൽ, അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ച 15,928 പ്രവാസികളെ സൗദി ആഭ്യന്തര മന്ത്രാലയം ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്തു. താമസ നിയമങ്ങൾ ലംഘിച്ചതിന് ആകെ 10,179 പേരെയും അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,912 പേരെയും തൊഴിൽ നിയമലംഘനത്തിന് 1,837 പേരെയുമാണ് പിടികൂടിയത്.നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 1,248 പേരിൽ 63 ശതമാനം ഇത്യോപ്യക്കാരും 35 ശതമാനം യമനും രണ്ടു ശതമാനം മറ്റു രാജ്യക്കാരുമാണ്. അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ചതിന് 45 പേർ കൂടി പിടിക്കപ്പെട്ടു.

നിയമലംഘകരെ കൊണ്ടുപോകുന്നതിലും പാർപ്പിട സൗകര്യം നൽകിയതിനും 26 പേരെ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് സൗകര്യമൊരുക്കുന്ന, ഗതാഗത സൗകര്യവും താമസ സൗകര്യവും നൽകുന്നവർക്ക് പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷിക്കും. വാഹനങ്ങളും സ്വത്തും കണ്ടുകെട്ടുമെന്നും മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ നിയമലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിൽ 911 എന്ന ടോൾ ഫ്രീ നമ്പറിലും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996 എന്ന നമ്പറിലും റിപ്പോർട്ട് ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsimmigrationViolatorsarrestedSaudi Arabia Newsgulf news malayalam
News Summary - 15,928 immigration violators arrested in one week
Next Story