2024-ലെ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇരകള്‍ കേന്ദ്ര-കേരള സര്‍ക്കാറുകളോട് താഴെപ്പറയുന്ന നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടണം. മുണ്ടക്കൈ-ചൂരല്‍മലയെ സുരക്ഷിതമായ സ്ഥലമാക്കി മാറ്റുന്നതിന് പരമാവധി പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തം ഈ നടപടികളില്‍ ഉള്‍പ്പെടുന്നു. അപകടസാധ്യത കുറക്കല്‍ പരിപാടികളില്‍ അത്തരം ആളുകളുടെ പങ്കാളിത്തത്തിലൂടെ മാത്രമേ അവബോധ മാറ്റത്തിന് സാധ്യതയുള്ളൂ. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പഠിക്കാന്‍ കേരള സര്‍ക്കാര്‍ രൂപവത്കരിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശകള്‍ നടപ്പിലാക്കുക. ചില വ്യവസ്ഥകള്‍ നടപ്പിലാക്കിയില്ലെങ്കില്‍, സര്‍ക്കാര്‍ അതിന് പൊതു...
2024-ലെ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇരകള്‍ കേന്ദ്ര-കേരള സര്‍ക്കാറുകളോട് താഴെപ്പറയുന്ന നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടണം. മുണ്ടക്കൈ-ചൂരല്‍മലയെ സുരക്ഷിതമായ സ്ഥലമാക്കി മാറ്റുന്നതിന് പരമാവധി പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തം ഈ നടപടികളില്‍ ഉള്‍പ്പെടുന്നു. അപകടസാധ്യത കുറക്കല്‍ പരിപാടികളില്‍ അത്തരം ആളുകളുടെ പങ്കാളിത്തത്തിലൂടെ മാത്രമേ അവബോധ മാറ്റത്തിന് സാധ്യതയുള്ളൂ.
- മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പഠിക്കാന്‍ കേരള സര്‍ക്കാര്‍ രൂപവത്കരിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശകള്‍ നടപ്പിലാക്കുക. ചില വ്യവസ്ഥകള്‍ നടപ്പിലാക്കിയില്ലെങ്കില്‍, സര്‍ക്കാര്‍ അതിന് പൊതു വിശദീകരണം നല്‍കണം.
- പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ (WGEEP) റിപ്പോര്‍ട്ടും സഹ്യാദ്രി പരിസ്ഥിതി സെന്‍സിറ്റിവ് ഏരിയ റിപ്പോര്‍ട്ട് (SESA), കൊടജാദ്രി സെന്‍സിറ്റിവ് ഏരിയ റിപ്പോര്‍ട്ട് (KESA) എന്നിവ നല്‍കിയ ശിപാര്‍ശകളും നടപ്പിലാക്കുക. ചില വ്യവസ്ഥകള്‍ നടപ്പിലാക്കിയില്ലെങ്കില്‍, സര്‍ക്കാര്‍ അത് വിശദീകരിക്കണം.
- കേരള സര്‍ക്കാര്‍ വിദഗ്ധ സമിതി, WGEEP, SESA, KESA റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് സാധ്യമായ പരമാവധി വരെ മേപ്പാടി പഞ്ചായത്ത് ചെയ്യണം.
- മേപ്പാടി പഞ്ചായത്തിലെ അപകടസാധ്യതയുള്ള ഗ്രാമങ്ങളില്‍ മഴ, താപനില എന്നിവ നിരീക്ഷിക്കുന്നതിനായി അടിസ്ഥാന കാലാവസ്ഥാ കേന്ദ്രങ്ങളുടെ ഒരു സംവിധാനം സ്ഥാപിക്കുന്നതില്‍ ജനകീയ ശാസ്ത്ര സംഘങ്ങളെ നിയോഗിക്കുക. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യതയുമായി മഴയെ ബന്ധപ്പെടുത്തുന്ന മാതൃകകളില്‍ പ്രവര്‍ത്തിക്കാന്‍ പഞ്ചായത്തിനെ പരിശീലിപ്പിക്കുക.
- മേപ്പാടി പഞ്ചായത്തിലെ അംഗങ്ങള്‍ക്ക് സ്ഥലത്തിനനുസരിച്ചുള്ള ഉരുള്‍പൊട്ടല്‍ അടിയന്തര പ്രതികരണ പദ്ധതികള്‍ തയാറാക്കാന്‍ പരിശീലനം നല്‍കുക. താഴെപ്പറയുന്നവ ഇതില്‍ ഉള്‍പ്പെടുന്നു: ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍, അപകടസാധ്യതയുള്ള എല്ലാവരെയും ബന്ധപ്പെടുന്ന ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനം, ആളുകളെയും വളര്‍ത്തുമൃഗങ്ങളെയും രക്ഷപ്പെടുത്തുന്നതിനും ഒഴിപ്പിക്കുന്നതിനും ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമുള്ള ഒരു പദ്ധതിയും സംഘടനയും, ഗതാഗതം, വൈദ്യസഹായ പദ്ധതികള്‍, ദുര്‍ബല ജനസംഖ്യ തിരിച്ചറിയല്‍, അടിയന്തര ഘട്ടങ്ങളില്‍ സഹായിക്കാന്‍ കഴിയുന്ന വ്യക്തികളുടെയും സംഘടനകളുടെയും പട്ടിക, ഒഴിപ്പിക്കല്‍ ക്യാമ്പുകള്‍, പ്രതികരണ സംഘടനാ ഘടനയും അതിന്റെ പ്രത്യേക ഉത്തരവാദിത്തങ്ങളുടെ വിശദാംശങ്ങളും, നിയന്ത്രണ കേന്ദ്രവും അതിന്റെ പ്രവര്‍ത്തനവും, അടിയന്തര ഉപകരണങ്ങളുടെയും വിവിധ ഉപയോഗപ്രദമായ യന്ത്രങ്ങളുടെയും സ്ഥാനം, ദുരിതാശ്വാസ ക്യാമ്പുകളുടെ അടിയന്തര മാനേജ്‌മെന്റ്, അടിയന്തര അധികാരം പ്രഖ്യാപിക്കല്‍, മനുഷ്യ-ഭൗതിക വിഭവങ്ങള്‍ സമാഹരിക്കല്‍, വൈദ്യസഹായം, അടിയന്തരാവസ്ഥ അവസാനിപ്പിക്കല്‍, പുനരധിവാസം മുതലായവ.
- ഭൂവിനിയോഗ മാറ്റം, തോട്ടങ്ങളുടെ വ്യാപ്തി, അനുവദിക്കേണ്ട വികസനം, അതായത് പുതിയ റോഡുകള്‍ നിർമിക്കല്‍, ക്വാറിയുടെ വ്യാപ്തി, ടൂറിസം എന്നിവ പോലുള്ള വികസനത്തിന്റെ വ്യാപ്തി നിർണയിക്കാന്‍ മേപ്പാടി പഞ്ചായത്തിന് അധികാരം നല്‍കണം. സുസ്ഥിര വികസനത്തിന്റെ വ്യാപ്തി മേപ്പാടി പഞ്ചായത്തില്‍ ചര്‍ച്ച ചെയ്യണം.
- ഇന്ത്യന്‍ ഭരണഘടനയുടെ 73-ഉം 74-ഉം ഭേദഗതികള്‍ അനുസരിച്ച്, പുതിയ വികസന പദ്ധതികള്‍ക്ക് മേപ്പാടി പഞ്ചായത്തിന്റെ സമ്മതം ഉണ്ടായിരിക്കണം. പദ്ധതികളുടെ സ്വീകാര്യമായ / അസ്വീകാര്യമായ പ്രത്യാഘാതങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ സ്ഥാപിക്കണം. അത്തരം മാനദണ്ഡങ്ങള്‍ ഇന്ത്യക്കായി വികസിപ്പിച്ചെടുത്തിട്ടുണ്ട്, പക്ഷേ നടപ്പിലാക്കിയിട്ടില്ല.
- പ്രബലമായ ആഗോള വീക്ഷണം ‘ചിലര്‍ക്ക് പരമാവധി നേട്ടം’ ആയിരിക്കുമ്പോള്‍ ജീവിതത്തിന്റെ മൂല്യം ഉയര്‍ത്താന്‍ പ്രയാസമാണ്. ആഗോള വീക്ഷണം ‘എല്ലാവര്‍ക്കും അപകടസാധ്യത കുറക്കല്‍’ എന്നതിലേക്ക് മാറുമ്പോള്‍ ജീവിതം യഥാർഥത്തില്‍ വിലമതിക്കപ്പെടും, അതിന് സമയമെടുക്കും. ജീവന്റെ മൂല്യം വർധിപ്പിക്കുന്നതിനുള്ള മാര്‍ഗം ആദ്യം ജീവന്റെ വില വർധിപ്പിക്കുക എന്നതാണ്. അങ്ങനെ നഷ്ടപരിഹാരം നല്‍കുന്നതിനേക്കാള്‍ ജീവന്‍ നഷ്ടപ്പെടുന്നത് തടയുന്നത് വിലകുറഞ്ഞതായിരിക്കും. സര്‍ക്കാറിന്റെയോ അതിന്റെ ഏതെങ്കിലും വിഭാഗത്തിന്റെയോ അശ്രദ്ധ മൂലമാണ് മരണമെങ്കില്‍, ഓരോ മരണത്തിനും 5 കോടി രൂപ നഷ്ടപരിഹാരം നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.