കൊച്ചി: 78,000 പിന്നിട്ടതിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. സ്വർണത്തിന് ഗ്രാമിന് 10 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 9795 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയിൽ 80 രൂപയുടെ കുറവുണ്ടായി. 78,440 രൂപയിൽ നിന്നും 78,360 രൂപയായാണ് സ്വർണവില കുറഞ്ഞത്.
18കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 8045 രൂപയായാണ് കുറഞ്ഞത് 14 കാരറ്റിന്റേത് 6265 രൂപയായും കുറഞ്ഞു. വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. ലോക വിപണിയിലും സ്വർണവിലയിൽ കുറവുണ്ടായി.ലാഭമെടുപ്പാണ് ലോകവിപണിയിൽ സ്വർണവില കുറയാനുള്ള കാരണം. നേരത്തെ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറക്കാനുള്ള സാധ്യതകൾ മുന്നിൽകണ്ട് ആളുകൾ വൻതോതിൽ സ്വർണം വാങ്ങിയിരുന്നു. ഇതുമൂലം വിലയും ഉയർന്നിരുന്നു.
സ്പോട്ട് ഗോൾഡിന്റെ വില 0.3 ശതമാനമാണ് ഇടിഞ്ഞത്. 3,546.73 ഡോളറായാണ് ഔൺസിന് വിലയിടിഞ്ഞത്. ബുധനാഴ്ച ലോകവിപണിയിൽ സ്വർണവില റെക്കോഡിലെത്തിയിരുന്നു. 3,578.50 ഡോളറായാണ് വില ഉയർന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർനിരക്കും കുറഞ്ഞിട്ടുണ്ട്. 0.8 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. 3,605 ഡോളറായാണ് വില കുറഞ്ഞത്.
ബുധനാഴ്ച തുടർച്ചയായി ഒമ്പതാംദിനവും ഉയർന്ന് സ്വർണവില പുതിയ റെക്കോഡിത്തിലെത്തിയിരുന്നു. 22 കാരറ്റ് (916) സ്വർണം ഗ്രാമിന് 80 രൂപ ഉയർന്നത് 9805 ആയപ്പോൾ ഒരു പവന് വില 78,440 ആയി ഉയർന്നു. ചരിത്രത്തിൽ ആദ്യമായാണ് പവന് 78,000 രൂപ കടക്കുന്നത്. ചൊവ്വാഴ്ച 77,800 രൂപയായിരുന്നതിൽനിന്ന് 640 രൂപയാണ് ഒറ്റദിവസം ഉയർന്നത്. ആഗസ്റ്റ് 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില. 12 ദിവസത്തിനുള്ളിൽ ഇത് 9805 രൂപയിലേക്ക് എത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.