ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് എണ്ണകമ്പനികൾ. സിലിണ്ടറിന് 51.50 രൂപയാണ് കമ്പനികൾ കുറച്ചത്. പുതിയ വില സെപ്തംബർ ഒന്ന് മുതൽ നിലവിൽ വരും.തുടർച്ചയായ മൂന്നാം മാസമാണ് എണ്ണ കമ്പനികൾ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വില കുറക്കുന്നത്. വില കുറഞ്ഞതോടെ കൊച്ചിയിൽ വാണിജ്യപാചകവാതക സിലിണ്ടിറിന്റെ വില 1587 രൂപയായി കുറച്ചത്.
ആഗസ്റ്റിൽ പാചകവാതക സിലിണ്ടിറിന് എണ്ണകമ്പനികൾ 33.50 രൂപ കുറച്ചിരുന്നു. ജൂലൈയിൽ 58.50 രൂപയും എണ്ണകമ്പനികൾ കുറച്ചിരുന്നു. അതേസമയം, 14.2 കിലോ ഗ്രാമിന്റെ ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ എണ്ണകമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. ജൂണിൽ എണ്ണകമ്പനികൾ വാണിജ്യപാചകവാതക സിലിണ്ടറിന് 24 രൂപ കുറച്ചിരുന്നു.
എന്നാൽ, ഏപ്രിലിൽ ഏഴ് രൂപയുടെ കുറവ് വരുത്തിയ കമ്പനികൾ മാർച്ചിൽ വില കൂട്ടുകയും ചെയ്തിരുന്നു. വാണിജ്യപാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞത് ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഗാർഹിക പാചകവാതകത്തിന്റെ സബ്സിഡിക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. കഴിഞ്ഞ മന്ത്രിസഭ യോഗത്തിലാണ് അനുമതി നൽകിയത്.
14.2 കിലോ ഗ്രാമിന്റെ ഗാർഹിക സിലിണ്ടറിന് 300 രൂപയുടെ സബ്സിഡി നൽകാനാണ് കേന്ദ്രസർക്കാറിശന്റ പദ്ധതി. പ്രധാനമന്ത്രി ഉജ്വൽ യോജന പ്രകാരമുള്ള കണക്ഷനുകൾക്കാണ് സബ്സിഡി.2016 മെയിലാണ് പ്രധാനമന്ത്രി ഉജ്ജ്വൽ യോജന കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്കാണ് പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പ്രകാരം എൽ.പി.ജി സിലിണ്ടറുകൾ നൽകുന്നത്. ജൂലൈ ഒന്നിലെ കണക്കുകൾ പ്രകാരം 10.33 കോടി ഉജ്ജ്വൽ യോജന കണക്ഷനുകളാണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.