കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 65 രൂപയുടെ വർധനയാണ് ഉണ്ടായത്. 9470 രൂപയായാണ് വില വർധിച്ചത്. പവന് 520 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 75,760 രൂപയായാണ് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും റെക്കോഡ് തൊട്ടു. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 55 രൂപ വർധിച്ചു. 7775 രൂപയാണ് വില ഉയർന്നത്. വെള്ളിയുടെ വിലയിൽ ഇന്ന് ഒരു രൂപയുടെ വർധനവുണ്ടായി. 127 രൂപയായാണ് വില ഉയർന്നത്.
ലോകവിപണിയിലും സ്വർണവില ഉയർന്നു. സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 3412.56 ഡോളറായി ഉയർന്നു. ഈ മാസം ഇതുവരെ 3.9 ശതമാനം വില വർധനവ് സ്വർണത്തിനുണ്ടായിട്ടുണ്ട്. എന്നാൽ, യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ മാറ്റമില്ല. യു.എസ് ഡോളർ ഇൻഡക്സിലും ഇന്ന് ഇടിവുണ്ടായി.
ഡോളർ ഇൻഡക്സ് 0.4 ശതമാനമാണ് ഇടിഞ്ഞത്. അടുത്ത മാസം പലിശനിരക്ക് കുറക്കുമെന്ന് യു.എസ് ഫെഡറൽ റിസർവ് സൂചന നൽകിയത് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
സംസ്ഥാനത്ത് സ്വർണവില കഴിഞ്ഞ ദിവസവും വർധിച്ചിരുന്നു. ഗ്രാമിന് 15 രൂപയുടെ വർധനവാണ് ഉണ്ടായത്. 9405 രൂപയായാണ് വർധിച്ചത്. പവന്റെ വില 120 രൂപ ഉയർന്ന് 75240 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 10 രൂപ ഉയർന്ന് 7720 രൂപയായി. 14 കാരറ്റിന്റെ വില 6010 രൂപയിൽ തുടരുകയാണ്. ഒമ്പത് കാരറ്റിന്റെ വില 3880ൽ തുടരുകയാണ്. വെള്ളിവിലയിൽ കഴിഞ്ഞ ദിവസം മാറ്റമുണ്ടായില്ല.
ഇന്ന് ഓഹരി വിപണികൾ കാര്യമായ മാറ്റമില്ലാതെയാണ് വ്യാപാരം തുടങ്ങി. നിഫ്റ്റ് 34.2 പോയിന്റ് ഇടിഞ്ഞു. 24,466 പോയിന്റിലാണ് നിഫ്റ്റ് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 69 പോയിന്റ് ഇടിഞ്ഞ് 80,010.83 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചിക ട്രെന്റ്, ഐ.ടി.സി, ഏഷ്യൻ പെയിന്റ്, കൊട്ടക് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ എന്നിവ നേട്ടത്തിലാണ്.എന്നാൽ, മഹീന്ദ്ര&മഹീന്ദ്ര, ഇൻഫോസിസ്, എൻ.ടി.പി.സി, അദാനി പോർട്സ് എന്നിവ നഷ്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.