കൊച്ചി: ചാഞ്ചാട്ടത്തിനൊടുവിൽ സ്വർണ വിലയിൽ വർധനവ്. ഗ്രാമിന് 50 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 50 രൂപ വർധിച്ച് 9,355 രൂപയും പവന് 400 രൂപ കൂടി 74,840 രൂപയുമായി. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ആളുകൾ കണക്കാക്കുന്നത്.
ആഗോള രാഷ്ട്രീയ സംഘർഷങ്ങളുണ്ടാകുമ്പോൾ സുരക്ഷിത ആസ്തി എന്ന നിലയിലും സ്വർണത്തെ കാണാറുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധകാലത്ത് സ്വർണ വില വർധിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപേഭോക്താക്കൾ ഇന്ത്യയാണ്. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ ആഗോള വിപണിയിലെ ചെറു ചലനങ്ങൾ പോലും ഇന്ത്യൻ സ്വർണ വിലയിൽ പ്രതിഫലിക്കും. കഴിഞ്ഞ ദിവസം ഗ്രാമിന് 10 രൂപ കുറഞ്ഞ് പവന് 74,440 രൂപയായിരുന്നു. ആഗസ്റ്റ് 11നു ശേഷം സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.