സ്വപ്നം
എത്തിപ്പെടാൻ പറ്റാത്ത
കാലത്തെവിടെയോ
ഇഴയടുപ്പത്തെ സാന്ദ്രമാക്കും വിധം
സ്നേഹാർദ്രത നിറഞ്ഞ് നിൽക്കുന്ന
കാലത്തോട് കലഹിക്കാത്ത
പച്ചത്തുരുത്തുകൾ സ്വപ്നം കാണുന്നു
സത്യം
ഉള്ളിലെ മരവിപ്പിനെ
തീ പിടിപ്പിക്കും വിധം
പൊള്ളി നീറിയ മുറിവുകളിൽ
ഇറ്റിറ്റു വീഴുന്ന കണ്ണ് നീർത്തുള്ളികളും
ഉള്ളുലഞ്ഞവന്റെ പൊള്ളുന്ന വാക്കുകളും
അരികുവത്കരിക്കപ്പെട്ട ജീവിതങ്ങളുടെ
അപ്രമേയമായ പരികൽപനകളായി
സ്വയം നൂറ്റ നൂലിൽ കുരുങ്ങി
തീർന്നുപോകും പട്ടുനൂൽ പുഴുപോൽ
വിധിയുടെ കൈയിലെ പമ്പരങ്ങളാകുന്നു
സങ്കൽപം
മറക്കുവാനാകാത്ത മൗനസംഗീതം
മറുകരകാണാ കടലിനെ നോക്കി
ആകുലതയുടെ ആഴങ്ങളെ തൊട്ട്
തണലാവശ്യമുള്ളവന്ന് കുളിരായി
പെയ്തിറങ്ങാൻ വെമ്പൽ കൊള്ളുന്നു.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.