ചേർത്തല: യു.കെ.ജി വിദ്യാർഥിയായ അഞ്ചുവയസ്സുകാരന് രണ്ടാനച്ഛന്റെ പീഡനം. കുട്ടിയെ മാനസികവും ശാരീരികവുമായി ഉപദ്രവിച്ചെന്ന് കാട്ടി സ്കൂൾ അധികൃതരും പി.ടി.എ ഭാരവാഹികളും ചേർത്തല പൊലീസിൽ പരാതി നൽകി. കുട്ടിയുടെ സംരക്ഷണം ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ ഏറ്റെടുക്കണമെന്ന് കാട്ടി അധികൃതർ രംഗത്ത് എത്തി.
ഭക്ഷണം കൃത്യമായി കൊണ്ടുവരാതെയും മുഷിഞ്ഞ വസ്ത്രവുമിട്ട് അവശനായും എത്തുന്ന കുട്ടിയോട് അധ്യാപകർ കാര്യങ്ങൾ ചോദിച്ചതോടെയാണ് സംഭവം പുറത്തായത്. പി.ടി.എ ഭാരവാഹികൾ അന്വേഷിച്ചപ്പോൾ രാത്രിയിൽ കുട്ടിയുടെ നിലവിളി കേൾക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞതായി പ്രസിഡന്റ് പറഞ്ഞു.
മദ്യപിച്ച് എത്തുന്ന ഇയാൾ കവിളത്ത് അടിക്കുന്നത് പതിവാണെന്നും കുട്ടി പറയുന്നു. സംഭവം അന്വേഷിക്കാൻ ചേർത്തല നഗരസഭ യൂത്ത് കോഓഡിനേറ്ററെ നിയോഗിച്ചിരുന്നു. കുട്ടി പറയുന്ന കാര്യങ്ങൾ സ്ഥിരീകരിക്കുന്ന രീതിയിൽ തന്നെയാണ് കോഓഡിനേറ്റർ റിപ്പോർട്ട് സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.