രവീന്ദ്രതുളസി റാം മാൻ
ആലപ്പുഴ: കണക്കിൽപെടാത്ത 31 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ. അമ്പേഗാവ്, ഹണ് മന്ദ് വാഡിയ രവീന്ദ്രതുളസി റാം മാനെ(38) യെയാണ് ആലപ്പുഴ സൗത്ത് പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് ആലപ്പുഴ റെയിൽവെ സ്റ്റേഷന് മുമ്പിൽ നിന്ന് പിടികൂടിയത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിൽ ആലപ്പുഴയിൽ ഇറങ്ങിയശേഷം ഓട്ടോയിൽ കയറുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് ഓട്ടോ വളഞ്ഞാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് രഹസ്യ അറയിൽ സൂക്ഷിച്ച 50000 ത്തിന്റെ കെട്ടുകളായി 31 ലക്ഷം രൂപ ഒളിപ്പിച്ചിരിക്കുന്നത് കണ്ടത്. സ്വർണവ്യാപാരിയാണെന്നാണ് പൊലീസിനോട് പറഞ്ഞത്. എന്നാൽ, ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. കൂടുതൽ ചോദ്യം ചെയ്തുവരുകയാണ്. (പിടിയിലായ രവീന്ദ്രതുളസി റാം മാനെ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.