കൊല്ലങ്കോട് തെന്മല അടിവാരത്തുള്ള സ്വകാര്യ തോട്ടത്തിലെ വൈദ്യുത വേലി
കൊല്ലങ്കോട്: സ്വകാര്യ വൈദ്യുത വേലികളിൽ ഉയർന്ന വോൾട്ടേജിൽ വൈദ്യുതി കടത്തിവിടുന്നത് വ്യാപകം. കാട്ടുപന്നി, കാട്ടാന എന്നിവയുടെ ആക്രമണം കൃഷിയിടങ്ങളിൽ വർധിച്ചതോടെയാടെയാണിത്. കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട പഞ്ചായത്തുകളിലാണ് കാട്ടാന ശല്യം വർധിച്ചതിനെ തുടർന്ന് സ്വകാര്യ തോട്ടങ്ങളിലെ വൈദ്യുത വേലികളിൽ പോസ്റ്റിൽനിന്നും പമ്പ് ഹൗസുകളിൽ നിന്നും ഉയർന്ന വോൾട്ടേജ് വൈദ്യുതി കടത്തിവിടുന്നതായി പരാതി ഉയർന്നത്.
വനം വകുപ്പിന്റെ വൈദ്യുത വേലി കാര്യക്ഷമമല്ലാത്തതും ആറ് സ്ഥലങ്ങളിൽ തകർന്നതും കാട്ടാനകൾ വനത്തിനകത്തുനിന്ന് കൃഷിയിടങ്ങളിലേക്ക് കടക്കാൻ കാരണമായി. ആനയെക്കാൾ കൂടുതൽ നാശം വരുത്തുന്നത് പന്നികളാണ്. തെന്മലയിൽ വനം വകുപ്പിന്റെ തൂക്കുവൈദ്യുതിവേലി പൂർണമായും കാര്യക്ഷമമല്ലാത്തതുമാണ് സ്വകാര്യ വൈദ്യുത വേലികൾ തോന്നിയപോലെ പ്രവർത്തിപ്പിക്കാൻ ഇടയാക്കിയത്.
സോളാർ വൈദ്യുത വേലികളിൽ രാത്രികളിൽ അനധികൃതമായി വൈദ്യുതി കടത്തി വിടുന്നത് അപകടമരണങ്ങൾക്കു വരെ വഴിവെച്ചിട്ടുണ്ട്. കൊല്ലങ്കോട് വൈദ്യുത സെക്ഷൻ പരിധിയിൽ എട്ടിടങ്ങളിൽ സോളാർ വൈദ്യുത വേലികൾ സ്ഥാപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.