ഹജ്ജ്: അപേക്ഷ സമർപ്പണത്തിന് നാല് ദിവസം കൂടി മാത്രം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വര്‍ഷത്തെ തീർഥാടനത്തിനുള്ള അപേക്ഷ സമര്‍പ്പണത്തിന് ഇനി നാല് ദിവസം കൂടി. ആഗസ്റ്റ് ഏഴ് വരെയാണ് അപേക്ഷ നൽകാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി സമയം അനുവദിച്ചിരിക്കുന്നത്.

അപേക്ഷകളിലുള്ള തുടര്‍ നടപടികള്‍ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസില്‍ പുരോഗമിക്കുകയാണ്. ഇതിനായി ഞായറാഴ്ചയും ഓഫിസ് പ്രവര്‍ത്തിച്ചു. ഇതുവരെ 22,752 അപേക്ഷകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്.

ഇതില്‍ 4512 പേര്‍ 65 വയസിന് മുകളില്‍ പ്രായമുള്ളവരും 3016 പേര്‍ പുരുഷ തീര്‍ഥാടകര്‍ കൂടെയില്ലാത്ത വനിതകളും (ലേഡീസ് വിതൗട്ട് മെഹ്റം) 835 പേര്‍ കാത്തിരിപ്പ് പട്ടികയില്‍ ഉള്‍പ്പെട്ട് തീര്‍ഥാടനത്തിന് അവസരം ലഭിക്കാത്ത പ്രത്യേക പരിഗണനയുള്ള ജനറല്‍ - ബി വിഭാഗത്തിലുള്ളവരും 14,389 പേര്‍ ജനറല്‍ വിഭാഗത്തിലുമാണ്. ഇതില്‍ ആദ്യ രണ്ട് വിഭാഗത്തിലുള്ളവര്‍ക്ക് നറുക്കെടുപ്പില്ലാതെതന്നെ അവസരം ലഭിക്കും. 

Tags:    
News Summary - Hajj: Four more days to submit applications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.