മഞ്ഞപ്പട ബംഗളൂരു ഫുട്‌ബാൾ ലീഗിൽ ജേതാക്കളായ ലുണറ്റിക് എഫ്.സി ടീമംഗങ്ങൾ ട്രോഫിയുമായി

മഞ്ഞപ്പട ഫുട്‌ബാൾ ലീഗ്; ലുണറ്റിക് എഫ്.സി ജേതാക്കൾ

ബംഗളൂരു: മഞ്ഞപ്പട ബംഗളൂരു സംഘടിപ്പിച്ച പതിനഞ്ചാമത് ഫുട്‌ബാൾ ലീഗ് സമാപിച്ചു. ശനിയാഴ്ച സർജപൂർ റോഡ് വെലോസിറ്റി ഗ്രൗണ്ടിൽ 10 ടീമുകൾ പങ്കെടുത്ത സെവൻസ് ടൂർണമെന്‍റിൽ ലുണറ്റിക് എഫ്.സി ജേതാക്കളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ സദോയി സ്‌ട്രൈക്കേഴ്‌സ് എഫ്.സിയെ കീഴടക്കി.

ടൂർണമെന്‍റിലെ മികച്ച കളിക്കാരനായി ലുണറ്റിക് എഫ്.സിയിലെ സാലി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ ടീമിലെ തന്നെ ജിസ്‌ബിൻ കൂടുതൽ ഗോളുകളുമായി ഗോൾഡൻ ബൂട്ടിന് അർഹനായി. സദോയി സ്‌ട്രൈക്കേഴ്സിലെ ഡാനി മികച്ച പ്രതിരോധതാരമായും ജിംഖാന ബെംഗളൂരു എഫ്.സിയുടെ ദിൽജിത് മികച്ച ഗോൾകീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. മഞ്ഞപ്പട ബംഗളൂരുവിലെ ഫിജോ, സിജോയ് പള്ളൻ, അനീസ് കൊടിയത്തൂർ എന്നിവർ ടൂർണമെന്‍റിന് നേതൃത്വം നൽകി.

Tags:    
News Summary - Manjapada Football League; Lunatic FC are the winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.