കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ്. പവന്റെ വില 75,040 രൂപയിലെത്തി. പവന്റെ വിലയിൽ 760 രൂപയുടെ വർധനവാണ് ഉണ്ടായത്. ഗ്രാമിന്റെ വില 85 രൂപയാണ് വർധിച്ചത്. 9380 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഇടിവുണ്ടായി. യു.എസ്-ജപ്പാൻ വ്യാപാര കരാർ യാഥാർഥ്യമായതാണ് വില കുറയുന്നതിനുള്ള പ്രധാനകാരണം. ഡോളർ ദുർബലമാവുന്നതും യു.എസിലെ ട്രഷറി വരുമാനവും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വധീനിക്കും.
സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.2 ശതമാനം ഇടിഞ്ഞ് ഓൺസിന് 3,423 ഡോളറായാണ് വില കുറഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് 3,437.70 ഡോളറായി.യു.എസും ജപ്പാനും തമ്മിൽ ഇന്ന് പുതിയ വ്യാപാര കരാറിൽ ഏർപ്പെട്ടിരുന്നു. തീരുവ 15 ശതമാനമായി നിശ്ചയിക്കുന്ന തീരുവയാണ് ഏർപ്പെടുത്തിയത്. വരുന്ന ആഴ്ചകളിൽ യു.എസും ചൈനയും തമ്മിൽ വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ നടക്കും.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ട്രായ് ഔൺസിന് 3400 ഡോളർ കടന്നതിനുപിന്നാലെ സംസ്ഥാനത്തും കഴിഞ്ഞ ദിവസം വില കുതിച്ചുയർന്നിരുന്നു. പവന് ഇന്ന് 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്.74280 രൂപയാണ് വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാമിന് 9285 രൂപയായി. ഇന്നലെ പവന് 80 രൂപ വർധിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.