പ്രതീകാാത്മക ചിത്രം

ബി.എസ്‍സി നഴ്സിങ്, ബി.ഫാം പ്രവേശനം

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജിൽ 2025-26 വർഷത്തെ ബി.എസ്‍സി നഴ്സിങ് (ആയുർവേദം) ബി.ഫാം (ആയുർവേദം) കോഴ്സുകളിൽ പ്രവേശനത്തിന് ഓൺലൈനിൽ സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം. എൽ.ബി.എസ് സെന്ററാണ് അപേക്ഷ ക്ഷണിച്ചത്.

രണ്ട് കോഴ്സുകൾക്കും കൂടി ഒറ്റ അപേക്ഷ മതി. അപേക്ഷാഫീസ് 800 രൂപ. പട്ടിക വിഭാഗത്തിന് 400 രൂപ മതി. ഓൺലൈനായോ വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസടക്കാം. പ്രവേശന വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് എന്നിവ www.lbscentre.in, www.lbscentre.kerala.gov.in എന്നീ വെബ്സൈറ്റിൽ ലഭിക്കും. കേരള ആരോഗ്യ സർവകലാശാല അംഗീകരിച്ച കോഴ്സുകളാണിത്. കോഴ്സുകളുടെ കാലാവധി നാലു വർഷം വീതമാണ്. ഓരോ കോഴ്സിലും 50 സീറ്റുകൾ.

പ്രവേശന യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കോടെ ഹയർ സെക്കൻഡറി/പ്ലസ്ടു പരീക്ഷ പാസായിരിക്കണം. എസ്.ഇ.ബി.സിക്കാർക്ക് 45 ശതമാനം മാർക്ക് മതി. പട്ടിക വിഭാഗക്കാർക്ക് മാർക്ക് നിബന്ധനയില്ല. പ്രായം 17-35.

സെലക്ഷൻ: യോഗ്യതാ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളുടെ അവസാന വർഷ പരീക്ഷയുടെ ആകെ മാർക്ക് പരിഗണിച്ച് ഓരോ കോഴ്സിനും പ്രത്യേകം റാങ്ക്‍ലിസ്റ്റുകൾ തയാറാക്കും. റാങ്കും കോഴ്സ് ഓപ്ഷനുകളും അടിസ്ഥാനമാക്കിയാവും സീറ്റ് അലോട്ട്മെന്റ്.

വാർഷിക ട്യൂഷൻ ഫീസ്: ബി.എസ്‍സി നഴ്സിങ് (ആയുർവേദം): 53000 രൂപ. സ്പെഷൽ ഫീസ് ആദ്യവർഷം 25000 രൂപ. തുടർന്നുള്ള വർഷങ്ങളിൽ 20000 രൂപ വീതം. ബി.ഫാം (ആയുർവേദം): വാർഷിക ട്യൂഷൻ ഫീസ് 63600 രൂപ. സ്പെഷൽ ഫീസ് ആദ്യവർഷം 30000 രൂപ. തുടർന്നുള്ള വർഷങ്ങളിൽ 25000 രൂപ വീതം. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും എൽ.ബി.എസ് സെന്ററിന്റെ വെബ്സൈറ്റുകൾ സന്ദർശിക്കുക.

Tags:    
News Summary - bsc nursing and b pharm ayurveda course application open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.