ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് മൂന്നിന് നടത്താൻ അനുമതി തേടി നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് (എൻ.ബി.ഇ) സുപ്രീംകോടതിയെ സമീപിച്ചു. പരീക്ഷ രണ്ട് ഷിഫ്റ്റിൽ നടത്താനുള്ള തീരുമാനം സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടർന്ന് ജൂൺ 15ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചിരുന്നു.
ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താനുള്ള എറ്റവും അടുത്ത അനുയോജ്യ തീയതി ആഗസ്റ്റ് മൂന്നാണെന്ന് എൻ.ബി.ഇ സുപ്രീംകോടതിയെ അറിയിച്ചു. രാവിലെ ഒമ്പതു മുതൽ 12.30 വരെയാണ് പരീക്ഷാ സമയമായി നിർദേശിച്ചിരിക്കുന്നത്. പരീക്ഷാ നടത്തിപ്പിനുള്ള സാങ്കേതിക സൗകര്യം ഒരുക്കുന്നത് ടി.സി.എസ് ആണ്.
ജൂൺ 15ന് ഒറ്റ ഷിഫ്റ്റിൽ പരീക്ഷാ നടത്തുന്നതിന് സൗകര്യമൊരുക്കാൻ സമയം മതിയാകില്ലെന്ന് ടി.സി.എസ് അറിയിച്ചതിനെത്തുടർന്നാണ് പരീക്ഷ മാറ്റിയത്. കൂടുതൽ പരീക്ഷാ നഗരങ്ങളും കേന്ദ്രങ്ങളും ഒറ്റ ഷിഫ്റ്റിലെ പരീക്ഷക്ക് ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.