പിടിയിലായ പ്രതികൾ

അനധികൃത വിസ പുതുക്കലും ട്രാൻസ്ഫറും; നിരവധി പേർ പിടിയിൽ

കുവൈത്ത് സിറ്റി: അനധികൃത വിസ പുതുക്കലും ട്രാൻസ്ഫറും നടത്തിയ കേസിൽ നിരവധി പേർ പിടിയിൽ. പണം വാങ്ങി വ്യാജമായി റെസിഡൻസി പെർമിറ്റുകൾ നൽകിയതിന് ഒരു പാകിസ്താൻ പൗരനെയും മറ്റു പ്രവാസികളേയും അറസ്റ്റ് ചെയ്തു.ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഉൗദ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് നടപടി. അന്വേഷണത്തിൽ, പ്രധാന പ്രതി ഒമ്പത് കമ്പനികൾ നിയന്ത്രിച്ചിരുന്നതായി കണ്ടെത്തി.

ഏകദേശം 150 തൊഴിലാളികൾ കമ്പനികളുടെ പേരിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരുന്നു. റെസിഡൻസി പെർമിറ്റുകൾ ലഭിക്കാനും പുതുക്കാനും തൊഴിലാളികളിൽ നിന്ന് 350 മുതൽ 900 ദിനാർ വരെയാണ് ഈടാക്കിയത്.കമ്പനി ഉടമയുടെ പങ്കാളിത്തമില്ലാതെ, പബ്ലിക് അതോറിറ്റി ഫോർ മാൻപവറും ആഭ്യന്തര മന്ത്രാലയവും കൈവശംവെച്ചിരുന്ന വിവരങ്ങൾ ഉപയോഗിച്ച് ഇടപാടുകൾ പൂർത്തിയാക്കിയതായും പ്രതി സമ്മതിച്ചു.

Tags:    
News Summary - Several arrested for illegal visa renewal and transfer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.