ലോജിസ്റ്റിക്സ് തസ്തികകളിൽ പ്രഫഷനൽ ലൈസൻസ് നിർബന്ധമാക്കുന്നു

മസ്കത്ത്: ഭക്ഷ്യ വിതരണ തൊഴിലാളികൾ, ട്രക്ക് ഡ്രൈവർമാർ, മറ്റു ലോജിസ്റ്റിക്സ് തസ്തികകളിൽ പ്രഫഷനൽ ലൈസൻസ് നിർബന്ധമാക്കാൻ ഒമാൻ ഒരുങ്ങുന്നു. സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ട്രക്ക് ഡ്രൈവർമാർ, വാട്ടർ ടാങ്കർ ഓപറേറ്റർമാർ, ഭക്ഷ്യ വിതരണ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ പ്രധാന ലോജിസ്റ്റിക്സ് തസ്തികകളിൽ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളും നിർബന്ധിത പ്രഫഷണൽ പ്രാക്ടീസ് ലൈസൻസ് നേടിയിരിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. ഒമാനികൾക്കും പ്രവാസികൾക്കും ഇത് ബാധകമാണ്. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും, തൊഴിൽ ശക്തിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും, അംഗീകൃത പ്രഫഷണൽ മാനദണ്ഡങ്ങൾക്കനുസൃതമായി തൊഴിലുകൾ പരിശീലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനം. ഒമാനികൾക്കും പ്രവാസികൾക്കും വർക്ക് പെർമിറ്റുകൾ നൽകുന്നതിനോ പുതുക്കുന്നതിനോ ലോജിസ്റ്റിക്സ് മേഖലക്കുള്ള സെക്ടറൽ സ്കിൽസ് യൂനിറ്റിൽനിന്നാണ് പ്രഫഷണൽ പ്രാക്ടീസ് ലൈസൻസ് നേടേണ്ടത്. സെപ്റ്റംബർ ഒന്ന് മുതൽ ലൈസൻസില്ലാതെ ഒരു വർക്ക് പെർമിറ്റും നൽകുകയോ പുതുക്കുകയോ ചെയ്യില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. https://lssu.ola.om/sign-up എന്ന ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി ലൈസൻസിങ് പ്രക്രിയ ഓൺലൈനായി പൂർത്തിയാക്കണം.

അതേസമയം, അക്കൗണ്ടിങ്, ഫിനാൻസ്, ഓഡിറ്റിങ് മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികൾക്കും പ്രഫഷണൽ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് സെപ്റ്റംബർ ഒന്ന് മുതൽ നിർബന്ധമാണെന്ന് തൊഴിൽ മന്ത്രാലയം ദിവസങ്ങൾക്ക് മുമ്പേ അറിയിച്ചിട്ടുണ്ട്. അക്കൗണ്ടിങ്, ഫിനാൻസ്, ഓഡിറ്റിങ് എന്നിവക്കുള്ള സെക്ടർ സ്‌കിൽസ് യൂനിറ്റിൽനിന്നാണ് പ്രഫഷനൽ സർട്ടിഫിക്കറ്റ് നേടേണ്ടത്. കൂടാതെ നിയുക്ത തൊഴിലുകളിലെ ഏതെങ്കിലും വർക്ക് പെർമിറ്റ് അപേക്ഷകളോ പുതുക്കലുകളോ പ്രോസസ് ചെയ്യുന്നതിന് ഈ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഈ മേഖലയിലെ നിലവിലുള്ള എല്ലാ ജീവനക്കാരും ഭാവിയിൽ ജോലി ചെയ്യുന്ന വ്യക്തികളും, അക്കൗണ്ടിങ്, ഫിനാൻസ്, ഓഡിറ്റിങ് എന്നിവക്കുള്ള സെക്ടർ സ്കിൽസ് യൂനിറ്റിൽനിന്ന് ഈ സർട്ടിഫിക്കറ്റ് നേടണം. അംഗീകൃത സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മാത്രമേ മന്ത്രാലയം വർക്ക് പെർമിറ്റുകൾ നൽകുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി. ആവശ്യമായ സർട്ടിഫിക്കറ്റ് ഇല്ലാതെ മുകളിൽ പറഞ്ഞ തീയതിക്ക് ശേഷം വർക്ക് പെർമിറ്റുകൾ നൽകില്ല. എല്ലാ സ്ഥാപനങ്ങളും ഇത് പാലിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് തൊഴിൽ മന്ത്രാലയം പറഞ്ഞു.

ഒമാനിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും എൻജിനീയർമാർക്കും പ്രഫഷണൽ അക്രഡിറ്റേഷൻ ആഗസ്റ്റ് ഒന്ന് മുതൽ നിർബന്ധമാണെന്ന് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. പ്രഫഷണൽ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് നേടുന്നതിന് നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ എൻജിനീയർമാരും ഒമാൻ സൊസൈറ്റി ഓഫ് എൻജിനീയേഴ്‌സിന് അപേക്ഷിക്കണമെന്ന് പുതിയ നിർദേശം വ്യവസ്ഥ ചെയ്യുന്നുണ്ട്. സെക്ടറൽ സ്‌കിൽസ് യൂനിറ്റ് ഫോർ എൻജിനീയറിങ് നൽകുന്ന പ്രഫഷണൽ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മാത്രമേ വർക്ക് പെർമിറ്റുകൾ നൽകുകയോ പുതുക്കുകയോ ചെയ്യുകയുള്ളൂവെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ഈ ആവശ്യകത പാലിക്കാതെ നിർദിഷ്ട തീയതിക്ക് ശേഷം ഒരു പെർമിറ്റും അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 

ലോജിസ്റ്റിക്സ് തസ്തികകളിൽ ലൈസൻസ് ആവശ്യമുള്ള തൊഴിലുകൾ

• റഫ്രിജറേറ്റഡ് ട്രക്ക് ഡ്രൈവർ (ട്രാക്ടർ-ട്രെയിലർ)

• വാട്ടർ ടാങ്കർ ഡ്രൈവർ (ട്രാക്ടർ-ട്രെയിലർ)

• ട്രാക്ടർ ഹെഡ് ഡ്രൈവർ (ട്രെയിലർ)

• വേസ്റ്റ് ട്രാൻസ്പോർട്ട് ട്രക്ക് ഡ്രൈവർ

• ഫുഡ് ഡെലിവറി റപ്രസന്റേറ്റിവ്

• ഫുഡ് ഡെലിവറി സൂപ്പർവൈസർ

Tags:    
News Summary - Professional license made mandatory for logistics positions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.