പിച്ചിയും മുല്ലയും വിറ്റതിനെച്ചൊല്ലി തർക്കം, പൂവെട്ടുന്ന കത്രിക കൊണ്ട് നെഞ്ചിൽ കുത്തി; കട്ടപ്പ ഒളിവിൽ

തിരുവനന്തപുരം: വിൽപനയെച്ചൊല്ലി പൂക്കടയിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. പൂവെട്ടുന്ന കത്രിക കൊണ്ട് നെഞ്ചിലാണ് കുത്തിയത്. നെടുമങ്ങാട് -കച്ചേരി ജങ്ഷനിൽ പ്രവർത്തിക്കുന്ന കടയിൽ ഇന്ന് ഉച്ചയ്ക്കാണ് സംഭവം.

തമിഴ്നാട് തെങ്കാശി ആലംകുളം സ്വദേശി അനീസ് കുമാറിനാണ് കുത്തേറ്റത്. രാജൻ എന്നയാളുടെ ഉടവസ്ഥതയിലാണ് കട. പിച്ചിയും മുല്ലയും വിറ്റതിനെച്ചൊല്ലി കടയുടമ രാജനുമായി തർക്കം ഉടലെടുക്കുകയായിരുന്നു. ഇതിനിടെ കടയിലെ ജീവനക്കാരനായ കട്ടപ്പ കുമാർ എത്തി കത്രിക എടുത്ത് അനീസ് കുമാറിനെ കുത്തുകയായിരുന്നു.

പരിക്കേറ്റ അനീസ് കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനീസിന്‍റെ പരിക്ക് ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. കുത്തിയ കട്ടപ്പ ഒളിവിലാണ്. കടയുടമ രാജനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - Argument over selling peaches and jasmine, man stabbed in the chest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.