മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; പ്രതിനിധി സംഘത്തെ അയക്കുമെന്ന് ബി.ജെ.പി

തിരുവനന്തപുരം: ഛത്തിസ്ഗഢിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് ബി.ജെ.പി സംസ്ഥാന ഘടകം ഗൗരവത്തോടെ കാണുന്നതായും പ്രശ്നപരിഹാരത്തിന് സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്‍റണിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ചൊവ്വാഴ്ച റായ്പൂരിലേക്ക് പോകുമെന്നും ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.

പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ഛത്തിസ്‌ഗഢ് മുഖ്യമന്ത്രി എന്നിവരുമായി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംസാരിച്ചു. ക്രൈസ്തവ സഭ നേതാക്കളെയും അറസ്റ്റിലായ കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങളെയും ബി.ജെ.പി സംസ്ഥാന നേതൃത്വം ബന്ധപ്പെട്ടിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിന് എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കിയിട്ടുണ്ട്. നാര്‍ക്കോട്ടിക് ജിഹാദ് തുറന്ന് പറഞ്ഞതിന് പാല ബിഷപ്പിനെതിരെ കേസെടുത്തവരാണ് സി.പി.എമ്മെന്ന് ഓര്‍ക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.

സഭക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന കന്യാസ്ത്രീകളെ ഛത്തീസ്ഗഢിലെ ദുർഗിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ഇവരെ തടഞ്ഞു വെച്ചത്.ബജ്‌റംഗ്ദൾ പ്രവർത്തകൻ നൽകിയ പരാതിയെത്തുടർന്ന് റെയിൽവേ സ്റ്റേഷനിൽ നിന്ന് കന്യാസ്ത്രീകളായ പ്രീതി മെറി, വന്ദന ഫ്രാൻസിസ് എന്നിവരെയും സുകമാൻ മാണ്ഡവി എന്ന വ്യക്തിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയെക്കുറിച്ചുള്ള വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് നിർഭാഗ്യകരമാണെന്നാണ് അറസ്റ്റിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് പ്രതികരിച്ചത്. പ്രതികരണം. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.  

Tags:    
News Summary - Arrest of Malayali nuns; BJP says it will send delegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.