കേരളത്തിൽ സമുദ്ര മത്സ്യബന്ധനത്തിന് പോകുന്നവരിൽ 58 ശതമാനവും അന്തർസംസ്ഥാന തൊഴിലാളികൾ

കൊച്ചി: കേരളത്തിൽ സമുദ്ര മത്സ്യബന്ധനത്തിന് പോകുന്നവരിൽ 58 ശതമാനവും അന്തർസംസ്ഥാന തൊഴിലാളികളെന്ന് പഠനം. മീൻപിടിത്തം, വിപണനം, സംസ്‌കരണം എന്നീ രംഗങ്ങളിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) നടത്തിയ ഗവേഷണത്തിൽ അന്തർസംസ്ഥാന തൊഴിലാളികൾ സമുദ്രമത്സ്യ മേഖലയിൽ സുപ്രധാന പങ്ക്​ വഹിക്കുന്നതായി കണ്ടെത്തി.

സി.എം.എഫ്.ആർ.ഐയുടെ ദേശീയ ഗവേഷണ പദ്ധതിയിലെ കണ്ടെത്തലുകൾ ശിൽപശാലയിൽ അവതരിപ്പിച്ചു. സി.എം.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ശ്യാം എസ്. സലീമാണ് ഗവേഷണ പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ.

യന്ത്രവത്​കൃത മത്സ്യബന്ധന മേഖലയിൽ ഏറ്റവും കൂടുതൽ അന്തർസംസ്ഥാന തൊഴിലാളികൾ ഉള്ളത് എറണാകുളം ജില്ലയിലെ മുനമ്പം തുറമുഖത്താണ് -78 ശതമാനം. സംസ്‌കരണ യൂനിറ്റുകളിൽ 50 ശതമാനവും വിപണനരംഗത്ത് 40 ശതമാനവും ഇതരസംസ്ഥാന തൊഴിലാളികളാണ്. യുവതലമുറയിലുള്ളവർ സമുദ്രമത്സ്യ മേഖലയിലെ ഉപജീവനത്തിൽ താൽപര്യപ്പെടുന്നില്ലെന്നും പഠനം വെളിപ്പെടുത്തുന്നു. തദ്ദേശീയരായ മത്സ്യത്തൊഴിലാളികൾ വരുമാനത്തിന്റെ 20-30 ശതമാനം സമ്പാദ്യത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭവനനിർമാണത്തിനും ചെലവഴിക്കുമ്പോൾ അന്തർസംസ്ഥാന തൊഴിലാളികൾ വരുമാനത്തിന്റെ 75 ശതമാനംവരെ നാട്ടിലേക്ക്​ അയക്കുന്നു. തദ്ദേശീയരേക്കാൾ കുറഞ്ഞ വരുമാനമാണ് ഇവർക്ക് ലഭിക്കുന്നത്.

ശിൽപശാല സംസ്ഥാന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. മാജ ജോസ് ഉദ്ഘാടനം ചെയ്തു. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Interstate workers make up 58 percent of marine fishing in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.