വിപിൻ വിൻസെൻറ്
ശാസ്താംകോട്ട: ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ പ്രകാരം നാടുകടത്തി. പടി. കല്ലട വലിയപാടം വിപിൻ മന്ദിരത്തിൽ വിപിൻ വിൻസെന്റ് (26)നെയാണ് നാടുകടത്തിയത്. ആറുമാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നത് തടഞ്ഞാണ് ഡി.ഐ.ജി ഉത്തരവിറക്കിയത്. ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻപരിധിയിൽ ക്രിമിനൽ കേസുകളിൽ പ്രതിയും സ്റ്റേഷന് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമാണ്. ശാസ്താംകോട്ട എസ്.എച്ച്.ഒ കെ.ബി. മനോജ് കുമാര്‍ ജില്ല പോലീസ് മേധാവി കെ.എം. സാബു മാത്യുവിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിത ബീഗമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.