മുരുകാനന്ദം
കോഴിക്കോട്: സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി മുരുകാനന്ദം (29) ആണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. വെസ്റ്റ്ഹില്ലിലെ വാല്യൂ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന യുവാന്‍ ശങ്കർ ചാർജ് ചെയ്യാൻ വെച്ച ഫോണും അതിനൊപ്പമുള്ള പൗച്ചിൽ സൂക്ഷിച്ച 2800 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്. കഴിഞ്ഞ അഞ്ചിനായിരുന്നു സംഭവം.
യുവാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത നടക്കാവ് പൊലീസ്, സൂപ്പർമാർക്കറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്നുള്ള അന്വേഷണത്തിൽ എരഞ്ഞിപ്പാലത്തുനിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നടക്കാവ് പൊലീസ് സബ് ഇൻസ്പെക്ടർ ലീല, അസി. സബ്ഇൻസ്പെക്ടർ വിജേഷ്, എസ്.സി.പി.ഒമാരായ പി.ജെ. രാഹുല്‍, ശോഭിത്ത്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ശാലു, സുജിത്ത് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.