മദ്യപാനിയാക്കിയതില്‍ പ്രതിഷേധിച്ച് സുനില്‍ കെ.എസ്.ആര്‍.ടി.സി ഡ്യൂട്ടി ഓഫീസിന് മുന്നില്‍ കുത്തിയിരിക്കുന്നു

ജീവിതത്തില്‍ മദ്യപിക്കാത്ത കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മദ്യപാനിയാക്കിയതായി പരാതി

വെള്ളറട: ജീവിതത്തില്‍ മദ്യപിക്കാത്ത കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനെ പരിശോധിച്ചപ്പോള്‍ മദ്യപാനിയായി കണ്ടെത്തി. വെള്ളറട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഡ്യൂട്ടിക്കെത്തിയ സുനില്‍.വി എന്ന ഡ്രൈവര്‍ക്കാണ് ബ്രീത്ത് അനലൈസര്‍ ‘പണി’ കൊടുത്തത്.

ജീവിതത്തില്‍ നാളിതുവരെ മദ്യപാനശീലം ഇല്ലെന്ന് വാദിക്കുന്നയാളാണ് മലയങ്കാവ് സ്വദേശിയായ സുനില്‍. 2013 മുതല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായി ജില്ലയിലെ വിവിധ ഡിപ്പോകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.കഴിഞ്ഞ എഴ് മാസമായി വെള്ളറട ഡിപ്പോയിലാണ് ജോലി നോക്കുന്നത്.

പതിവുപോലെ രാവിലെ അഞ്ചുമണിക്ക് പുറപ്പെടേണ്ട വെള്ളറട -കോവിലവിള ബസിന്റെ ഡ്യൂട്ടിക്ക് എത്തിയപ്പോഴായിരുന്നു പരിശോധന. പരിശോധിച്ചപ്പോള്‍ 10 പോയിന്റ് കാണിച്ചതോടെ സുനില്‍ ഡ്യൂട്ടിക്ക് അയോഗ്യനായി. താന്‍ ജീവിതത്തില്‍ മദ്യപിച്ചിട്ടില്ലെന്നും ആരോഗ്യകാരണങ്ങളാല്‍ ഗ്രാമ്പൂ ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിച്ചുവെന്നും സുനില്‍ പറയുന്നു. തുടര്‍ന്ന് സുനില്‍ വെള്ളറട സ്‌റ്റേഷനില്‍ പരാതി നല്‍കിയതനുസരിച്ച് പൊലീസുകാര്‍ നടത്തിയ പരിശോധനയിൽ അവിടുത്തെ ബ്രീത്ത് അനലൈസറില്‍ സീറോ കാണിച്ചു.യന്ത്രം ചതിച്ചത് കാരണം വെള്ളറട കോവിലവിള സര്‍വീസും മുടങ്ങി.

കഴിഞ്ഞ ആഴ്ച പൂവാര്‍ ഡിപ്പോയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. തനിക്കുണ്ടായ ദുരനുഭവത്തില്‍ പരിഹാരം കാണാന്‍ മേലധികാരികള്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സുനില്‍.ഡ്യൂട്ടി ഓഫീസിന് മുന്നിലിരുന്ന് സുനില്‍ പ്രതിഷേധിച്ചു.

Tags:    
News Summary - Fake allegation against KSRTC driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.