യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണം
കിയവ്: യുക്രെയ്ൻ തലസ്ഥാനത്ത് റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. 132 പേർക്ക് പരിക്കേറ്റു. മൊത്തം 14 കുട്ടികൾക്ക് പരിക്കേറ്റു. ഇതിലൊരു കുട്ടിക്ക് അഞ്ചുമാസം മാത്രമാണ് പ്രായം. മൂന്നു വർഷംമുമ്പ് റഷ്യയുടെ യുക്രെയ്ൻ അധിനിവേശം തുടങ്ങിയതുമുതൽ കുഞ്ഞുങ്ങൾക്ക് യുദ്ധത്തിൽ ഏറ്റവുമധികം പരിക്കുപറ്റിയ ദിനമാണിത്.
കിയവിലെ ഒമ്പതുനില അപ്പാർട്മെന്റ് ആക്രമണത്തിൽ തകർന്നു. കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ നടക്കുകയാണ്. 300ലധികം ഡ്രോണുകളും എട്ട് ‘ഇസ്കന്ദർ-കെ’ ഇനത്തിൽപെട്ട ക്രൂസ് മിസൈലുകളും ഉപയോഗിച്ചാണ് റഷ്യ പാതിരാത്രി ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ വ്യോമസേന വ്യക്തമാക്കി.
അഞ്ച് മിസൈലുകളും 21 ഡ്രോണുകളും ലക്ഷ്യം കണ്ടു. യുക്രെയ്നിലെ കിഴക്കൻ നഗരമായ ക്രമറ്റോർസ്കിലും റഷ്യൻ ആക്രമണമുണ്ടായി. ഇവിടെ ആക്രമണത്തിൽ അഞ്ചുനില അപ്പാർട്മെന്റ് തകർന്നു. ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.