രോഗം ബാധിച്ച ഇഞ്ചികൃഷി
പുൽപള്ളി: ഇഞ്ചികൃഷിക്ക് വ്യാപകമായി രോധബാധ. കർണാടകയിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത ഫൈറികുലാരിയ എന്ന രോഗമാണ് പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ പടർന്നുപിടിക്കുന്നത്. രോഗം പിടിപെടുന്നതോടെ ഇഞ്ചിയുടെ വളർച്ച മുരടിക്കുകയാണ്.
രോഗം വന്നാൽ ദിവസങ്ങൾക്കകം ചെടിയുടെ ഇലകളാകെ കരിഞ്ഞുണങ്ങാൻ തുടങ്ങും. അദ്യം മഹാളിരോഗമാണെന്നായിരുന്നു കരുതിയിരുന്നത്. പിന്നീടാണ് കർണാടകയിലെയും മറ്റും കൃഷിയിടങ്ങളിൽ പടർന്നുപിടിച്ച രോഗമാണെന്ന് മനസ്സിലായത്.
ഇഞ്ചിയുടെ തണ്ട് പഴുത്ത് ഇലകൾ മഞ്ഞ നിറത്തിൽ കരിഞ്ഞുണങ്ങുന്നതാണ് രോഗലക്ഷണം. രോഗം ബാധിച്ച ചെടിയുടെ വളർച്ചയും മുരടിക്കുന്നു. രോഗം പടർന്നുപിടിക്കുമ്പോഴും ഇതിന് ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.
മുള്ളൻകൊല്ലി പഞ്ചായത്തിലെ പാടിച്ചിറയിലും പരിസരങ്ങളിലും രോഗബാധ വ്യാപകമാണ്. നിലവിൽ ഇഞ്ചിയുടെ വില ഇടിഞ്ഞിരിക്കുകയാണ്. ഇതിനിടെയാണ് ഇഞ്ചികർഷകർക്ക് വൻ ഭീഷണി ഉയർത്തി രോഗബാധ പടർന്നുപിടിക്കുന്നത്. കൃഷി വകുപ്പിന്റെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.