അനിൽ അംബാനിക്ക് ഇ.ഡി സമൻസ്

മുംബൈ: വായ്പ തിരിമറി കേസിൽ അനിൽ അംബാനിക്ക് ഇ.ഡിയുടെ സമൻസ്. ആഗസ്ത് അഞ്ചിന് ചൊവ്വാഴ്ച ഇ.ഡിയുടെ ഡൽഹി ആസ്ഥാനത്ത് ഹാജരാകാനാണ് ആവശ്യപ്പെട്ടത്.

2017നും 2019നുമിടയിൽ യെസ് ബാങ്കിൽ നിന്നുമെടുത്ത 3,000 കോടി രൂപയുടെ വായ്പയുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് 35 സ്ഥലങ്ങളിൽ മൂന്നു ദിവസം നീണ്ട റെയ്ഡ് നടത്തിയിരുന്നു. അനിൽ അംബാനിയുമായി ബന്ധമുള്ളവരുടെയും കമ്പനികളുടെയും സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. വായ്പാത്തുക വഴിമാറ്റി, വായ്പക്ക് കൈക്കൂലി നൽകി, വ്യാജ ഗ്യാരണ്ടികൾ സമർപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അനിൽ നേരിടുന്നത്.

Tags:    
News Summary - Anil Ambani summoned by ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.