2024-25 സാമ്പത്തിക വർഷെത്ത വരുമാനം അടിസ്ഥാനമാക്കി 2025-26 അസസ്മെൻറ് വർഷം ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയമായി. കഴിഞ്ഞ വർഷങ്ങളിൽ ജൂലൈ 31 നകം റിട്ടേൺ ഫയൽ ചെയ്യണമായിരുന്നെങ്കിലും ഫോമിൽ വരുത്തിയ ചില മാറ്റങ്ങൾ കാരണം ഇത്തവണ സെപ്റ്റംബർ 15 വരെ സമയം അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം രണ്ടര ലക്ഷം രൂപയിൽ കൂടുതലുള്ള വ്യക്തികൾ നികുതി റിട്ടേൺ ഫയൽ ചെയ്യണം. 60 വയസ്സ് തികഞ്ഞ മുതിർന്ന പൗരന്മാർക്ക് മൂന്നു ലക്ഷം രൂപയും 80 വയസ്സും അതിന് മുകളിലുമുള്ളവർക്ക് അഞ്ചു ലക്ഷം രൂപയുമാണ് പരിധി.
വ്യക്തികളായ നികുതി ദായകർക്ക് ബാധകമായ ഫോമുകൾ
റിട്ടേൺ ഫയൽ ചെയ്യുവാൻ അനുയോജ്യമായ ഫോം തിരഞ്ഞെടുക്കണം.
താഴെ പറയുന്നവർ ഈ ഫോം ഉപയോഗിക്കരുത്.
ബിസിനസ് / പ്രഫഷണൽ ഒഴികെ മറ്റു വരുമാനമുള്ളവർ
കണക്കുകൾ സൂക്ഷിക്കാൻ ബാദ്ധ്യസ്ഥരായ ബിസിനസ്/പ്രഫഷണൽ വരുമാനമുള്ളവർ
അനുമാന അടിസ്ഥാനത്തിൽ ബിസിനസ്/പ്രഫഷണൽ വരുമാനം വെളിപ്പെടുത്തുന്നവർ
റിട്ടേൺ നിശ്ചിത സമയത്ത് തന്നെ സമർപ്പിക്കുക:
റിട്ടേൺ ഡിസമ്പർ 31 വരെ സമർപ്പിക്കാമെങ്കിലും സെപ്തമ്പർ 15 ന് ശേഷം ലേറ്റ് ഫീസും പലിശയും അടക്കേണ്ടതായി വരും. മൂലധന നേട്ടം, വാടക വരുമാനം, ബിസിനസ്/പ്രഫഷണൽ വരുമാനം തുടങ്ങിയ ഇനങ്ങളിലെ നഷ്ടം എട്ടു വർഷം വരെ ക്യാരി ഫോർവേഡ് ചെയ്യാനാകും. എന്നാൽ റിട്ടേൺ സമർപ്പണം വൈകിയാൽ ഈ സൗകര്യം ലഭിക്കില്ല.
2024-25 സാമ്പത്തിക വർഷത്തെ നികുതി ഘടന
നികുതി ദായകർക്ക് ഓൾഡ് റെജിം, ന്യൂ റെജിം എന്നീ രണ്ട് തരം നികുതി ഘടനയിൽ ഏത് വേണമെങ്കിലും തെരത്തെടുക്കാം. 2020 ലാണ് ആദായ നികുതി നിയമത്തിൽ സെക്ഷൻ 115 ബി.എ.സി പ്രകാരമുള്ള പുതിയ സമ്പ്രദായം കൊണ്ടുവന്നത്. ഇതിൽ താരതമ്യേന കുറഞ്ഞ നികുതി നിരക്കാണെങ്കിൽ പഴയ സമ്പ്രദായത്തിൽ നികുതി നിരക്ക് കൂടുതലാണ്. എന്നാൽ പഴയതിൽ കൂടുതൽ കിഴിവുകൾ ലഭിക്കുമ്പോൾ പുതിയതിൽ കുറഞ്ഞ കിഴിവുകൾ മാത്രമാണുള്ളത്. ഓരോരുത്തർക്കും ഏത് റെജീം ആണ് ലാഭമെന്നത് ലഭിക്കാനുള്ള കിഴിവുകളെ ആശ്രയിച്ചിരിക്കും.
റിട്ടേൺ സമർപ്പിക്കുമ്പോൾ ഇപ്പോൾ സ്വമേധയാ വരുന്നത് പുതിയ സമ്പ്രദായം ആണ്. എങ്കിലും പഴയ സമ്പ്രദായം വേണ്ടവർക്ക് അത് തെരഞ്ഞെടുക്കാം. ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച നികുതിയിളവ് പ്രകാരം 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ബാദ്ധ്യതയില്ല. എന്നാൽ 2025-26 സാമ്പത്തിക വർഷം മുതലാണ് ഇത് നടപ്പാവുക (2026-27 അസസ്മെൻ്റ് വർഷം).
ധന നിയമത്തിൽ 2020 ൽ വന്ന ഭേദഗതി പ്രകാരമാണ് ന്യൂ റെജിം കൊണ്ടുവന്നത്. തുടർന്ന് ഓരോ വർഷവും ഇൗ സമ്പ്രദായം പ്രോൽസാഹിപ്പിക്കുന്ന സമീപനമാണ് ആദായ നികുതി വകുപ്പ് പിൻതുടരുന്നത്. മുൻ വർഷങ്ങളിൽ നികുതിയിളവിനായി കൂടുതൽ നിക്ഷേപം നടത്താൻ ഇടത്തരക്കാർ തയ്യാറാകുമായിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി കൂടുതൽ നിക്ഷേപം നടത്താതെ തന്നെ സാധരണക്കാരന് ആശ്വാസം നൽകുന്ന വിധത്തിലാണ് പുതിയ സമ്പ്രദായം ആകർഷകമാക്കിയത്.
2024 - 25ൽ ബാധകമായ നികുതി (പുതിയ സമ്പ്രദായം)
അനുവദനീയമായ കിഴിവുകൾ:
2024 - 25ൽ ബാധകമായ നികുതി(പഴയ സമ്പ്രദായം)
അനുവദനീയമായ കിഴിവുകൾ:
വകുപ്പ് 16 ( iii ) തൊഴിൽ നികുതി
വകുപ്പ് 80സി, 80 സിസിസി, 80 സി.സി.ഡി1 പ്രകാരം പരമാവധി 1.5 ലക്ഷം രൂപ (പി.എഫ്, എൽ.ഐ.സി, കുട്ടികളുടെ ട്യൂഷൻഫീ , ജീവനക്കാരന്റെ എൻ.പി.എസ് വിഹിതം, സംഭാവന, ഭവന വായ്പയുടെ മുതൽ തിരിച്ചടവ് തുടങ്ങിയവ )
വകുപ്പ് 80 സിസിഡി (1ബി) പ്രകാരം ജീവനക്കാരന്റെ എൻ.പി.എസ് വിഹിതം 50,000 രൂപ ( മുകളിൽ കൊടുത്ത 1.5 ലക്ഷത്തിന് പുറമെ )
വകുപ്പ് 80 സിസിഡി(2)- എൻ.പി.എസിലേക്കുള്ള തൊഴിലുടമയുടെ വിഹിതം.
ഭവന വായ്പ പലിശ രണ്ടു ലക്ഷം വരെ
വകുപ്പ് 80 ടി.ടി.എ- എസ്.ബി നിക്ഷേപത്തിന്റെ പലിശ 10,000 വരെ
വകുപ്പ് 80 ടി.ടി.ബി- മുതിർന്ന പൗരന് ബാങ്ക് പലിശ 50,000 വരെ
വകുപ്പ് 80 യു- മെഡിക്കൽ ഡിസബിലിറ്റി 75,000 / 1,25,000
റിട്ടേൺ വെരിഫിക്കേഷൻ
ഓൺലൈനായി റിട്ടേൺ സമർപ്പിച്ച ശേഷം അതിന്റെ വെരിഫിക്കേഷൻ നടത്തേണ്ടതുണ്ട്. അല്ലാത്ത പക്ഷം റിട്ടേൺ അസാധുവാകും. ഓൺലൈൻ ചെയ്ത് 30 ദിവസത്തിനകം റിട്ടേൺ വെരിഫൈ ചെയ്യണം. ഇതു രണ്ടു വിധത്തിൽ ചെയ്യാം.
1 ഇലക്ട്രോണിക് വെരിഫിക്കേഷൻ
നെറ്റ് ബാങ്കിങ് വഴി
ആധാർ ഒ.ടി.പി വഴി
ബാങ്ക് അക്കൗണ്ട് വഴി
ഡി-മാറ്റ് അക്കൗണ്ട് മുഖേ
ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് (ഇതിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞടുക്കാം)
2 ഓൺലൈൻ ഫയലിങ്ങിന്റെ ഐ.ടി.ആർ V അക്നോളഡ്ജ്മെൻറ് പ്രിന്റെടുത്ത് ഒപ്പിട്ട് അയച്ച് കൊടുക്കാം
മൂലധനലാഭത്തിനുള്ള നികുതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.