അഭിഷേകും സഹോദരിയും കേക്ക് മുറിച്ച കത്തിയുമായി ജന്മദിനത്തിനെടുത്ത ചിത്രം
മധ്യപ്രദേശ്: സഹോദരിയെ ശല്യപ്പെടുത്തിയ യുവാവിനെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ ആഘോഷത്തിനുശേഷം സഹോദരൻ വെട്ടിക്കൊല്ലുകയായിരുന്നു. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. കേസിലെ പ്രതിയായ അഭിഷേക് ടിങ്ക സഹോദരിയുടെ ജന്മദിനകേക്ക് മുറിക്കാനുപയോഗിച്ച വലിയ വാൾ പോലുള്ള വലിയ കത്തി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട ഇരുപത്തൊന്ന് കാരനായ അനിൽ സഹോദരിയെ പലവിധത്തിലും ശല്യപ്പെടുത്തിയിരുന്നതായും തന്നെ വിവാഹം കഴിക്കാൻ സമ്മതിച്ചാൽ സ്വർണം, വെള്ളി ആഭരണങ്ങൾ നൽകാമെന്നും പറഞ്ഞിരുന്നു. ശല്യം സഹിക്കാനാവാതെ യുവതി സഹോദരനോട് പരാതിപ്പെടുകയായിരുന്നു.
ക്ഷുഭിതനായ യുവാവും സുഹൃത്തുക്കളും ചേർന്ന് അനിലിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയും ഓൺലൈൻ സൈറ്റിൽനിന്ന് വാൾ പോലുള്ള അഞ്ച് വലിയ കത്തികൾ വാങ്ങുകയായിരുന്നു. കൊലപാതകപദ്ധതി പ്രകാരം അനിലിനെ പിന്തുടരുകയും ചെയ്തു. വീട്ടുപരിസരത്ത് അനിലിനെ മദ്യപിച്ച നിലയിൽ കണ്ട അഭിഷേക് സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും വളഞ്ഞിട്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിനുശേഷം സംഘം ഒളിവിൽ പോവുകയായിരുന്നെന്നും ജന്മദിനത്തിൽ കേക്ക് മുറിച്ച വാൾ പോലുള്ള വലിയ കത്തി ഉപയോഗിച്ചാണ് വെട്ടിക്കൊലപ്പെടുത്തിയതെന്നും ആയുധങ്ങൾ കണ്ടെടുത്തതായും പൊലീസ് സൂപ്രണ്ട് അങ്കിത് സോനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.