അഞ്ജലി റാണി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആശുപത്രി ജീവനക്കാരിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പള്ളിക്കൽ സ്വദേശി അഞ്ജലി റാണിയെ ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് അഞ്ജലി റാണി.
വിവാഹിതയായ അഞ്‍ജലി ജോലി ആവശ്യാർഥം നെയ്യാറ്റിൻകരയിലെ ഒരു വീട്ടിൽ പേയിങ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു. അതേ ആശുപത്രിയിലെ നാലുപേരും ഒപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയായിരുന്നു അഞ്ജലിക്ക്. ശനിയാഴ്ച അവധിയുമായിരുന്നു. അതിനാൽ അഞ്ജലി മാത്രമാണ് താമസ സ്ഥലത്തുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേരും ജോലിക്ക് പോയ സമയത്താണ് അഞ്ജലി ജീവനൊടുക്കിയത്.
കുറെ നേരമായിട്ടും അഞ്ജലിയെ പുറത്ത് കാണാത്തതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് നെയ്യാറ്റിൻകര പൊലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് സമീപത്ത് നിന്ന് 'ഞാൻ പോകുന്നു' എന്നെഴുതിയ കുറിപ്പും കണ്ടെടുത്തു. അഞ്ജലി ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.