റുഷൈദ്

കാർ കടത്തൽ; പ്രതി വിമാനത്താവളത്തിൽ പിടിയിൽ

ചൊക്ലി: വാങ്ങാമെന്ന് പറഞ്ഞ് ട്രയൽ റണ്ണിന് കൊണ്ടുപോയ കാർ ഉടമക്ക് തിരിച്ചു നൽകാതെ വഞ്ചിച്ച കേസിൽ പ്രതിയായ പാനൂർ സ്വദേശിയെ കരിപ്പൂർ വിമാനത്താവളത്തിൽ ചൊക്ലി പൊലീസ് പിടികൂടി. പാനൂർ ചിരിമുക്കിൽ വെള്ളം പൊടിച്ചീന്‍റവിട റുഷൈദിനെയാണ് (34) ചൊക്ലി പൊലീസ് ഗൾഫിൽനിന്നു നാട്ടിലേക്കുള്ള യാത്രയിൽ കരിപ്പൂർ വിമാനത്താവളത്തിൽവെച്ച് പിടികൂടിയത്.

2023 മേയ് ഏഴിനാണ് കേസിനാസ്പദമായ സംഭവം. കെ.എൽ. 58 എ.ബി. 4371 നമ്പർ കാർ ഉടമയായ ഒളവിലം സ്വദേശി തലക്കാപുറത്ത് ആദർശിൽനിന്ന് വിലക്കാവശ്യമുണ്ടെന്നു പറഞ്ഞ് മൂന്നാം പ്രതി റുഷൈദും മറ്റു രണ്ട് പ്രതികളും ട്രയൽ റണ്ണിന് കൊണ്ടുപോയ കാർ തിരിച്ചു നൽകിയില്ല.

തിരികെ കാർ നൽകണമെങ്കിൽ ഒരുലക്ഷം രൂപ തരണമെന്ന് പ്രതികൾ ആവശ്യപ്പെടുകയും 9,50,00രൂപ ഒന്നാം പ്രതി അഫ്രീദിന്‍റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. എന്നിട്ടും കാർ നൽകാതെ വിശ്വാസവഞ്ചന ചെയ്തതിനാണ് ചൊക്ലി പൊലീസിൽ പരാതി നൽകിയത്. ചിറക്കരയിലെ തറമ്മൽ ടി.എസ്. അഫ്രീദ് (27) ചെറിയ പറമ്പത്ത് ദർവീഷ് അഫ്രീദ് (24) എന്നിവരാണ് മറ്റു പ്രതികൾ. ഇതിൽ രണ്ടാം പ്രതി ദർവീഷ് നേരത്തെ അറസ്റ്റിലായിരുന്നു. ഒന്നാം പ്രതി അഫ്രീദ് ടി.എസ് ഒളിലവിലാണ്.

Tags:    
News Summary - Car theft suspect arrested at airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.