അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. ഏനാത്ത് വയല പുതുശ്ശേരിഭാഗം ആശാഭവനം വീട്ടിൽ സാംകുട്ടിയെയാണ് (60) ജഡ്ജി ടി. മഞ്ജിത് പോക്സോ വകുപ്പ് പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി അഞ്ചുവർഷം കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
അതിജീവിതയെ പ്രതി ഓട്ടോയിൽ സ്കൂളിൽ കൊണ്ടുപോയ സമയങ്ങളിൽ ശാരീരികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഏനാത്ത് സ്റ്റേഷൻ സബ്ഇൻസ്പെക്ടറായിരുന്ന അജികുമാറാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി ചാർജ്ഷീറ്റ് സമർപ്പിച്ചത്.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രതിഭാഗം രണ്ട് സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സ്മിത ജോൺ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.