ഒമാനിൽ വീണ്ടും മഴ വരുന്നു; അസ്ഥിര കാലാവസ്ഥ തുടരും

മസ്കത്ത്: ആഗസ്റ്റ് 22 വരെ ഒമാന്റെ പല ഭാഗങ്ങളിലും മഴക്കും കാറ്റിനും സാധ്യതയണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രണ്ടാമത്തെ കാലാവസ്ഥാ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകി. ഇടിമിന്നൽ, കടൽക്ഷോഭം എന്നിവയും അനുഭവപ്പട്ടേക്കും. അൽ വുസ്ത, ദോഫാർ, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ, ദാഹിറ എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ വ്യത്യസ്ത തീവ്രതയിലുള്ള ഒറ്റപ്പെട്ട മഴയും ഇടിമിന്നലും ഉണ്ടാകും. ചൊവ്വാഴ്ച അൽ വുസ്ത, ദോഫാർ, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ, ദാഹിറ എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.

അൽ വുസ്ത, ദോഫാർ എന്നിവിടങ്ങളിൽ മഴ കനക്കും. 10 മുതൽ 35 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകും. മണിക്കൂറിൽ 37-83 വേഗതയിൽ കാറ്റ് വീശിയേക്കും. കടൽ പ്രക്ഷുബ്ധമാകും. അറേബ്യൻ കടൽത്തീരങ്ങളിൽ തിരമാല നാല് മീറ്റർവരെ ഉയരും.

ബുധനാഴ്ച മിക്ക ഗവർണറേറ്റുകളിലും മേഘാവൃതമായ അന്തരീക്ഷവും ഇടക്കിടെ ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയു​ണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. തെക്കൻ ശർഖിയ, വടക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ എന്നിവിടങ്ങളിൽ മഴ ശക്തമാകും. 10-30 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചേക്കും.

മണിക്കൂറിൽ 37-83 കി.മീറ്റർ വേഗതിലയായിരിക്കും കാറ്റ് വീശുക. അറബിക്കടൽ തീരങ്ങളിൽ തിരമാലകൾ നാല് മീറ്റർ ഉയരത്തിൽ ഉയർന്നേക്കും. വ്യാഴം, വെള്ളി ദിവസങ്ങളിലും മിക്ക ഗവർണറേറ്റുകളിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. തെക്കൻ ശർഖിയ, വടക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ എന്നിവിടങ്ങളിൽ മഴ ശക്തമാകും. 15-40 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 37 മുതൽ 83 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക . മഴയും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടാകുമ്പോൾ എല്ലാവരും മുൻകരുതൽ എടുക്കണമെന്നും കപ്പലിൽ പോകുന്നതിന് മുമ്പ് ദൃശ്യപരതയും കടലിന്റെ അവസ്ഥയും പരിശോധിക്കണമെന്നും കാലാവസ്ഥാ ബുള്ളറ്റിനുകളും റിപ്പോർട്ടുകളും പാലിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി നിർദ്ദേശിച്ചു.

Tags:    
News Summary - Rains are coming again in Oman; unstable weather will continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.