തിരുവനന്തപുരം: ആറുവർഷത്തിനിടെ സി.പി.എം സംസ്ഥാനത്ത് 1,947 വീടുകൾ നിർമിച്ചുനൽകിയെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിശ്ചിതയെണ്ണം വീടുകളുടെ നിർമാണം പുരോഗമിക്കുകയുമാണ്.
തൃശൂർ സംസ്ഥാന സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനാണ് എല്ലാ ലോക്കൽ കമ്മിറ്റി പരിധിയിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു കുടുംബത്തിന് വീട് നിർമിച്ചുനൽകുന്ന പദ്ധതി പ്രഖ്യാപിച്ചത്. അന്ന് പാർട്ടിക്ക് 2,238 ലോക്കൽ കമ്മറ്റികളാണുണ്ടായിരുന്നത്. തിരുവനന്തപുരം -120, കൊല്ലം -82, ആലപ്പുഴ -127, പത്തനംതിട്ട -52, കോട്ടയം -157, ഇടുക്കി -48, എറണാകുളം -184, തൃശൂർ -165, പാലക്കാട് -132, മലപ്പുറം -169, കോഴിക്കോട് -305, വയനാട് -54, കണ്ണൂർ -265, കാസർകോട് -87 എന്നിങ്ങനെയാണ് വീടുകൾ നിർമിച്ചത്.
ആകെ വീടുകളിൽ 1,578 എണ്ണം പാർട്ടി നേരിട്ടും ബാക്കിയുള്ളവ ഡി.വൈ.എഫ്.ഐ, കെ.ജി.ഒ.എ, എൻ.ജി.ഒ യൂനിയൻ, കെ.എസ്.ടി.എ തുടങ്ങിയ വർഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിലുമാണ് പൂർത്തിയാക്കിയത്. കോട്ടയം കൂട്ടിക്കൽ ഉരുൾ ദുരന്ത ബാധിതരായ 25 കുടുംബത്തിനും പാർട്ടി വീടുവെച്ചുനൽകിയെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.