ഉണ്ണി
കായംകുളം: ലഹരി വിൽപന ശൃംഖലയിലെ പ്രധാനകണ്ണിയായ പ്രതി പിടിയിൽ. പത്തിയൂർ എരുവ കുഴിനാട്ട് വീട്ടിൽ ഉണ്ണിയാണ് (26) രാസലഹരിയുമായി ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. 16 ഗ്രാം എം.ഡി.എം.എ ഇയാളിൽനിന്ന് കണ്ടെടുത്തു. ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിച്ച എം.ഡി.എം.എ ഷഹീദാർ പള്ളിക്ക് സമീപം വിൽപന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
മേയിൽ ഹഷീഷ് ഓയിലുമായി ഇയാളെ പിടികൂടിയിരുന്നു. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ബി. പങ്കജാക്ഷൻ, ഡിവൈ.എസ്.പി ടി. ബിനുകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സി.ഐ അരുൺഷാ, എസ്.ഐമാരായ രതീഷ് ബാബു, സുധീർ, കൃഷ്ണലാൽ, എ.എസ്.ഐ റെജി, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിജ, സിവിൽ പൊലീസ് ഓഫിസർമാരായ പത്മദേവ്, ശിവകുമാർ, അരുൺ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.