ബ്യൂണസ് ഐറീസ്: അർജന്റീനയുടെ മണ്ണിൽ ലയണൽ മെസ്സിയുടെ അവസാന ലോകകപ്പ് യോഗ്യത മത്സരമാകുമെന്ന വിലയിരുത്തപ്പെട്ട വെനിസ്വേലക്കെതിരായ പോരാട്ടത്തിൽ കളം നിറഞ്ഞാടി ഇതിഹാസ താരം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് അർജന്റീന വെനിസ്വേലയെ (3-0) കീഴടക്കിയത്.
ഇരട്ടഗോൾ നേടിയ മെസ്സിയും ഒരു ഗോൾ നേടിയ ലൗട്ടാരോ മാർട്ടിനസുമാണ് അർജന്റീനയക്ക് അനായാസ ജയം സമ്മാനിച്ചത്. ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മോണുമെന്റൽ സ്റ്റേഡിയത്തിൽ നിറഞ്ഞുനിന്ന 80,000 ത്തോളം വരുന്ന ആരാധർക്ക് മുന്നിൽ ഒരിക്കല്‍ കൂടി മെസ്സി നിറഞ്ഞാടുകയായിരുന്നു.
39ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ഹൂലിയൻ ആൽവാരസ് നീട്ടി നൽകിയ പന്ത് മെസ്സി തന്റെ ഇടങ്കാലൻ ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ചു.(1-0). 76ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസിലൂടെ അർജന്റീന ഗോൾ ഇരട്ടിയാക്കി. നിക്കോ ഗോൺസാലസിന്റെ ഉറച്ചൊരു ക്രോസ് മനോഹരമായി ഹെഡ് ചെയ്ത് മാർട്ടിനസ് വലയിലാക്കുകയായിരുന്നു (2-0). 80ാം മിനിറ്റിൽ അൽമാഡയുടെ പാസിൽ നിന്ന് ഇതിഹാസ താരം വീണ്ടും ലക്ഷ്യം കണ്ടതോടെ 3-0ത്തിെൻറ വ്യക്തമായ ലീഡിലൂടെ അർജന്റീന വിജയം ഉറപ്പിക്കുകയായിരുന്നു.
യോഗ്യതാ മത്സരങ്ങളില്‍ 38 പോയിന്റുമായി (12 വിജയങ്ങള്‍, 2 സമനിലകള്‍, 3 തോല്‍വികള്‍) അര്‍ജന്റീന ഇതിനകം തന്നെ ലോകകപ്പ് കളിക്കാനുള്ള യോഗ്യത ഉറച്ചുകഴിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.