വാഷിങ്ടൺ: യുക്രെയ്ൻ യുദ്ധത്തിെന്റ പേരിൽ റഷ്യക്കെതിരെ ഉപരോധം ചുമത്തുന്നത് സംബന്ധിച്ച് യു.എസ്, യൂറോപ്യൻ യൂനിയൻ പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തി. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ പുതിയ ഉപരോധങ്ങളും തീരുവകളും ചർച്ചാ വിഷയമായതായി സൂചനയുണ്ട്.
യുദ്ധം അവസാനിപ്പിക്കാൻ നിർണായക നടപടികൾക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സന്നദ്ധനാണെന്നും ഇതിന് യൂറോപ്യൻ രാജ്യങ്ങളുടെ പൂർണ പിന്തുണ ആവശ്യമാണെന്നും അമേരിക്കൻ സംഘം യൂറോപ്യൻ പ്രതിനിധികളെ ധരിപ്പിച്ചു.
രണ്ട് മണിക്കൂറോളം ചർച്ച നീണ്ടു. മൂന്നര വർഷം മുമ്പ് തുടങ്ങിയ യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയും തമ്മിൽ നേരിട്ടുള്ള ചർച്ചക്ക് ട്രംപ് ശ്രമം നടത്തുന്നതിനിടെയാണ് യു.എസ്-യൂറോപ്യൻ യൂനിയൻ പ്രതിനിധികൾ തമ്മിലെ ചർച്ച. കഴിഞ്ഞ മാസം അലാസ്കയിൽ വെച്ച് ട്രംപ് പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.