മഡ്രിഡ്: ഗസ്സയിൽ വംശഹത്യ തുടരുന്ന ഇസ്രായേലിനെതിരെ ആയുധ ഉപരോധമടക്കം കടുത്ത നടപടികൾ പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ട് മന്ത്രിമാർക്ക് വിലക്കേർപ്പെടുത്തി സ്പെയിൻ. ഇസ്രായേൽ മന്ത്രിമാരായ ഇതമൻ ബെൻ ഗ്വവിർ, ബെസാലേൽ സ്മോട്രിച്ച് എന്നിവർക്കാണ് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതെന്ന് സ്പാനിഷ് വിദേശമന്ത്രി ഹോസെ മാനുവൽ അൽബരസ് അറിയിച്ചു. മനുഷ്യാവകാശത്തോടുള്ള പ്രതിബദ്ധത മൂലമാണ് സ്പെയിൻ ഇത്തരമൊരു നടപടിയെടുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലിന് ആയുധം വിൽക്കുന്നതും വാങ്ങുന്നതും പൂർണമായി വിലക്കൽ, ഇസ്രായേൽ സേനക്ക് ഇന്ധനവുമായി പോകുന്ന കപ്പലുകൾക്ക് സ്പാനിഷ് തുറമുഖങ്ങളിൽ നിർത്താൻ അനുമതി നിഷേധിക്കൽ, ഇസ്രായേൽ ആയുധങ്ങൾ വഹിക്കുന്ന വിമാനങ്ങൾക്ക് വ്യോമാതിർത്തി അടക്കൽ, വംശഹത്യയിൽ പങ്കാളിത്തം തെളിഞ്ഞ വ്യക്തികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തൽ തുടങ്ങിയ നിയന്ത്രണങ്ങൾ സ്പെയിൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് രണ്ട് മന്ത്രിമാർക്കുള്ള വിലക്ക് പ്രഖ്യാപിച്ചത്. നെതന്യാഹു അടക്കമുള്ളവർക്കും താമസിയാതെ സ്പെയിൻ വിലക്കേർപ്പെടുത്തിയേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.