പ്രവാസി സംരംഭകര്‍ക്ക് കേരള ബാങ്ക് വഴി 100 കോടി വായ്പ

തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്ക് കേരള ബാങ്ക് വഴി ഈവര്‍ഷം 100 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി കേരളീയരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം) പദ്ധതിയുടെ ഭാഗമായാണ് നടപടി.

എന്‍.ഡി.പി.ആര്‍.ഇ.എം, പ്രവാസി കിരണ്‍ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് നോര്‍ക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തിലാണ് തീരുമാനം. എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി 10 ലക്ഷം വരെയുള്ള സംരംഭക വായ്പകള്‍ക്ക് ഈട് ഒഴിവാക്കുന്നതിനുള്ള സാധ്യതകളും ചര്‍ച്ച ചെയ്തു. ആഗസ്റ്റിനുശേഷം സംസ്ഥാനത്താകെ 30 വായ്പമേളകള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ 17 ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങള്‍ വഴിയാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി നടപ്പാക്കുന്നത്. രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പദ്ധതി പ്രയോജനപ്പെടുത്താം.

30 ലക്ഷം രൂപ വരെയുള്ള സംരംഭക വായ്പകളാണ് ലഭിക്കുക. കൃത്യമായ വായ്പ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും മൂന്ന് ശതമാനം പലിശ സബ്സിഡിയും ലഭിക്കും. ഫോൺ: 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വിസ്). യോഗത്തിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത്ത് കോളശേരി, കേരള ബാങ്ക് സി.ഇ.ഒ ജോർട്ടി എം. ചാക്കോ, നോർക്ക റൂട്ട്സ് ജനറൽ മാനേജർ ടി. രശ്മി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Kerala Bank to provide Rs 100 crore loan to expatriate entrepreneurs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.