ഹൃദയത്തിൽ നിന്നും
വിരൽത്തുമ്പിൽ പകർത്താൻ
എന്നിലവശേഷിച്ചത്
ശൂന്യത..
അർഥമില്ലാത്ത
അക്ഷരങ്ങളുടെ
അവശേഷിപ്പ്...
അപൂർണതയുടെ
അസ്വസ്ഥത...
എന്നിലെ വരികൾക്കിടയിൽ
അക്ഷരങ്ങളിൽ
ഭാവനകളിലെല്ലാം
നിഴലായി നീയായിരുന്നു.
എന്നിലെ വാക്കുകൾക്ക്
വർണം പകർന്നത്
നീയായിരുന്നു...
വേനൽചൂടിലെ
ഇലപൊഴിയും
ശിശിരം പോൽ
എൻ മനസ്സിൽ നിന്നും
നിന്നോർമകൾ
പൊഴിയുന്നുവോ...
ചാഞ്ഞുവീഴും
സൂര്യനെ പോൽ
അസ്തമയ ശോഭ
മായും സന്ധ്യപോൽ
നീയും മായുന്നുവോ...
എന്നിലെ ശൂന്യത
നിന്റെ
മായം ചേര്‍ത്ത
സ്നേഹപ്രകടനങ്ങളുടെ
ആകത്തുക..
സൗഹൃദത്തിന്റെ
തിരികൊളുത്താൻ
മനസ്സിന്റെ ഇരുണ്ട കോണിൽ
നീ അഗ്നിയായ് വന്നപ്പോൾ
ഓർത്തില്ല അത് ആളിക്കത്തിയത്
കെടാനായിരുന്നെന്ന്...
വിരഹം മറവിയുടെ
മറ്റൊരു പേരെന്ന്
നിന്നിലൂടെ ഞാൻ
തിരിച്ചറിയുമ്പോഴേക്കും
ഹൃദയത്തെ ശൂന്യത
കൈയടക്കിയിരുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.