ഹൃദയംകൊണ്ട് സ്വീകരിച്ച പ്രേക്ഷകർക്ക് ഹൃദയപൂർവം നന്ദി പറഞ്ഞ് മോഹൻലാൽ; ഒപ്പം ഓണാശംസയും

ഹൃദയപൂർവം സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ. സമൂഹമാധ്യത്തിൽ പങ്കുവെച്ച വിഡിയോയിലാണ് മോഹൻലാൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞത്. ഓണാശംസകളും അറിയിച്ചിട്ടുണ്ട്. താൻ ഇപ്പോൾ യു.എസ്സിലാണെന്നും അവിടെയും സിനിമക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഹൃദയപൂർവം എന്ന ഹാഷ്ടാഗിനൊപ്പമാണ് വിഡിയോ പങ്കുവെച്ചത്.

'പ്രിയപ്പെട്ട പ്രേക്ഷകർ ഹൃദയംകൊണ്ട് ഹൃദയപൂർവം സ്വീകരിച്ചെന്നറിഞ്ഞതിൽ സന്തോഷം. ഞാൻ ഇപ്പോൾ യു.എസ്സിലാണ് ഇവിടെയും സിനിമയെക്കുറിച്ച് നല്ല റിപ്പോർട്ടുകളാണ്. സിനിമയെ രണ്ട് കൈയും നീട്ടി സ്വീകരിച്ച, വിജയമാക്കിയ എല്ലാ പ്രേക്ഷകർക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഓണം ആശംസിക്കുന്നു. എല്ലാവർക്കും ഹൃദയപൂർവം ഓണാശംസകൾ' -മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിച്ച് മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയപൂർവം. നീണ്ട ഇടവേളക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിച്ച ചിത്രം ആഗസ്റ്റ് 28നാണ് തിയറ്ററിലെത്തിയത്. മാളവിക മോഹനും, സംഗീതയുമാണ് ചിത്രത്തിലെ നായികമാർ. സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിത ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്.  

അഖില്‍ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാല്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ഗാനങ്ങൾ - മനു മഞ്ജിത്ത്, ബി.കെ. ഹരിനാരായണൻ. സംഗീതം - ജസ്റ്റിൻ പ്രഭാകർ. കലാസംവിധാനം - പ്രശാന്ത് മാധവ്. മേക്കപ്പ് -പാണ്ഡ്യൻ.കോസ്റ്റ്യം - ഡിസൈൻ-സമീര സനീഷ് . മുഖ്യ സംവിധാന സഹായി - അനൂപ് സത്യൻ. സഹ സംവിധാനം- ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശീഹരി. സ്റ്റിൽസ് - അമൽ.കെ.സദർ. ഫിനാൻസ് കൺട്രോളർ - മനോഹരൻ.കെ. പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജർ - ആദർശ്. പ്രൊഡക്ഷൻ - എക്സിക്കുട്ടിവ് - ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്. 

Tags:    
News Summary - Mohanlal thanks audience for accepting hridayapoorvam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.