തിരുവനന്തപുരം: ദേശീയ അവാർഡ് നിർണയത്തിലെ മാനദണ്ഡങ്ങളെക്കുറിച്ച് വിമർശനവുമായി നടി ഉർവശി. അവാർഡ് ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. എന്നാൽ അവാർഡ് നിർണയത്തിന്‍റെ അടിസ്ഥാനമെന്തെന്ന് ആരെങ്കിലും പറഞ്ഞുതരണമെന്ന് അവർ പറഞ്ഞു. ലീഡ് റോള്‍ തീരുമാനിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ഇത്ര പ്രായം കഴിഞ്ഞാല്‍ ഇങ്ങനെ കൊടുത്താല്‍ മതിയെന്നുണ്ടോ എന്നും ഉര്‍വശി ചോദിച്ചു. എന്തു തന്നെയായാലും അവാർഡ് ലഭിച്ചതിൽല് സന്തോഷമുണ്ടെന്നും ഉർവശി പറഞ്ഞു.
"അവാർഡ് നിർണയത്തിന്‍റെ എന്താണ് ഒരു മാനദണ്ഡമെന്ത് എന്ന് ഞാൻ ചിന്തിക്കാറുണ്ട്. എന്തിന്‍റെ അടിസ്ഥാനത്തിലാണ് അവാർഡ് നിർണയിക്കുന്നത്. അഭിനയത്തിന് എന്തെങ്കിലും അളവുകോലുണ്ടോ? അതല്ല, ഇത്ര പ്രായം കഴിഞ്ഞാൽ ഇങ്ങനെ കൊടുത്താൽ മതി എന്നുണ്ടോ? എന്തു പ്രോട്ടോകോൾ അനുസരിച്ചാണ് അവാർഡ് നൽകുന്നത്? ലീഡ് റോൾ ചെയ്യുന്നതിനാണോ അവാർഡ് നൽകുന്നത്‍? സഹ കഥാപാത്രങ്ങൾ ചെയ്യുന്നവർക്കാണ് സഹനടി, സഹനടൻ അവാർഡുകൾ നൽകുന്നത് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്.
അതിന്‍റെ വിശദാംശങ്ങൾ ആരെങ്കിലും പറഞ്ഞുതന്നേ പറ്റൂ. കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ പറഞ്ഞുതരണം. അല്ലെങ്കിൽ എനിക്ക് പുറകിൽ വരുന്നവർക്ക് അത് ചോദിക്കാൻ കഴിയില്ല. കഴിവുളളവർ ഒരു പാട് വന്നുകൊണ്ടിരിക്കുകയാണ്. ഞാൻ ചോദിച്ചില്ലെങ്കിൽ അവർക്ക് ഇത് ചോദിക്കാൻ പറ്റില്ല." ഉർവശി പറഞ്ഞു.
ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്ക്കാരം ഉര്‍വശിക്ക് ലഭിച്ചത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉര്‍വശിയും പാര്‍വതിയും മികച്ച നടിക്കുള്ള പരിഗണനാ പട്ടികയിലുമുണ്ടായിരുന്നു. രണ്ടാം തവണയാണ് ഉർവശി മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.