മനാമ: 20 വർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ചുപോയ ബഹ്റൈനി സ്ത്രീക്ക് വിവാഹമോചനം അനുവദിച്ച് ഉന്നത ശരീഅത്ത് കോടതി. 2004ൽ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് രാജ്യം വിട്ട വ്യക്തി പിന്നീട് തിരിച്ചുവരുകയോ കുടുംബവുമായി ബന്ധം പുലർത്തുകയോ ചെയ്തിട്ടില്ലെന്ന് കോടതി കണ്ടെത്തി. കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റണമെന്ന കീഴ്കോടതി വിധി ലംഘിക്കുകയും ചെയ്തു.
ഈ കാലയളവിൽ ഭർത്താവ് തന്റെ കക്ഷിക്ക് സാമ്പത്തിക പിന്തുണ നൽകിയിട്ടില്ലെന്നും കുടുംബവുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും സ്ത്രീക്കുവേണ്ടി ഹാജരായ അഭിഭാഷക കോടതിയെ അറിയിച്ചു. ഇതുകാരണം തന്റെ കക്ഷിക്ക് അവരുടെ കുടുംബത്തെ ആശ്രയിക്കേണ്ടിവന്നുവെന്നും അഭിഭാഷക പറഞ്ഞു. ഭർത്താവ് ഉപേക്ഷിച്ച ശേഷം തങ്ങളാണ് സ്ത്രീയെ സംരക്ഷിച്ചതെന്ന് അവരുടെ ബന്ധുക്കൾ കോടതിയെ അറിയിച്ചു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.