ഖരീഫ് സീസൺ; രാത്രികാല യാത്ര ശുഭകരമാക്കാം

മസ്കത്ത്: ഖരീഫ് കാലം തുടങ്ങിയതോടെ ദോഫാർ ഗവർണറേറ്റുകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. സ്വദേശികൾക്കൊപ്പം അയൽരാജ്യങ്ങളിൽനിന്നുള്ളവരും എത്തുന്നതോടെ വരും ദിവസങ്ങളിൽ സലാലയും പരിസരപ്രദേശങ്ങളും തിരക്കിലമരും. നേർത്ത മഴയും കുളിരുമെല്ലാം പുത്തൻ അനുഭൂതിയാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. വിവിധ പരിപാടികളുമായി വേദികളും ഉണർന്നതോടെ ആഘോഷത്തിമിർപ്പിലാണ് സലാല. സഞ്ചാരികളിൽ അധികംപേരും ദോഫാറിലേക്ക് റോഡ് മാർഗം യാത്ര ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്നാണ് ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്‍റെ കണക്കുകൾ. കഴിഞ്ഞവർഷം ദോഫാറിൽ എത്തിയ സഞ്ചാരികളുടെ 75.1 ശതമാനം അഥവാ 722,795 സന്ദർശകർ റോഡ് മാർഗമായിരുന്നു എത്തിയിരുന്നത്.

ഇത് യഥാക്രമം 2019ൽ 610,491ഉം 2022ൽ 647,301 ആണ്. 2023 വർഷത്തിലെ ആകെ 6,66,307 ഖരീഫ് വിനോദസഞ്ചാരികളിൽ 190,853 പേർ ജി.സി.സി രാജ്യങ്ങളിൽ നിന്നാണ്. മുൻവർഷത്തെക്കാൾ 19.8 ശതമാനം വർധനാണുണ്ടായത്. 1,200 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ രാത്രിയിൽ വാഹനമോടിക്കുന്നവർ ചില മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു

വിൻഡ്ഷീൽഡ് വൃത്തിയാക്കൽ

വിൻഡ്ഷീൽഡിന്‍റെ അകത്തും പുറത്തും പൊടിപടലം അടിഞ്ഞുകൂടുന്നത് രാത്രിയിൽ കാഴ്ചയെ തടസ്സപ്പെടുത്തും. അതിനാൽ ഇവ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.

ലൈറ്റുകൾ പരിശോധിക്കുക

ഹെഡ്‌ലൈറ്റുകളും ടെയിൽലൈറ്റുകളും പരിശോധിച്ച് അവ നല്ല നിലയിലാണെന്ന് ഉറപ്പാക്കുക. സൂര്യാസ്തമയത്തിന് ഒരു മണിക്കൂർ മുമ്പ് കാർ ലൈറ്റുകൾ ഓണാക്കാൻ മടിക്കരുത്. കാരണം നിങ്ങളുടെ കാർ മറ്റുള്ളവരുടെ അടുത്തേക്ക് വരുന്നുണ്ടെന്ന് ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടാൻ ഇത് സഹായിക്കും.

മറ്റ് വാഹനങ്ങളുടെ ലൈറ്റിലേക്ക് നോക്കരുത്

നിങ്ങളുടെ നേരെ വരുന്ന കാറുകളുടെ ഹെഡ്‌ലൈറ്റുകളിലേക്ക് നേരിട്ട് നോക്കാതിരിക്കാൻ ശ്രദ്ധിക്കണം. പകരം, റോഡിലെ വെളുത്ത വരയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വലത്തോട്ടും ഇടത്തോട്ടും നോക്കാൻ പരമാവധി ശ്രമിക്കുക. കാറിന്‍റെ ഹെഡ്‌ലൈറ്റുകൾ നിങ്ങളുടെ കണ്ണുകളെ ബാധിക്കാതിരിക്കാൻ ഇത് സഹായിക്കും.

സുരക്ഷിത അകലം പാലിക്കുക

മുന്നിൽ പോകുന്ന വാഹനവുമായി നിശ്ചിത അകലം പാലിക്കാൻ ശ്രദ്ധിക്കുക. വേഗം കുറച്ചുള്ള യാത്ര കൂട്ടിയിടികൾ ഒഴിവാക്കാനും എല്ലാ യാത്രക്കാരുടെയും ജീവൻ രക്ഷിക്കുന്നതിനും സഹായിക്കും.രാത്രിയിൽ കാർ പെട്ടെന്ന് നിർത്തുകയാണെങ്കിൽ റോഡിന്‍റെ സൈഡിൽ പാർക്ക് ചെയ്യുക, ഹസാർഡ് ലൈറ്റുകളടക്കം എല്ലാ ലൈറ്റുകളും ഓണാക്കുക. ഇത് മറ്റ് വാഹനങ്ങൾ കാണാനുള്ള സാധ്യത കൂട്ടും. മേസേജ് അയക്കുക, കാറിൽ ഭക്ഷണം കഴിക്കുക തുടങ്ങി ഡ്രൈവിങിൽനിന്ന് ശ്രദ്ധ മാറ്റുന്ന എല്ലാക്കാര്യങ്ങളിൽനിന്നും വിട്ടു നിൽക്കുക.

വഴിയാത്രികരെ പരിഗണിക്കുക

പലപ്പോഴും കാൽനടയാത്രക്കാർ രാത്രികാലങ്ങളിൽ പ്രതിഫലിക്കുന്ന വസ്ത്രങ്ങളായിരിക്കില്ല ധരിക്കാറ്. അതിനാൽ, വളരെ ശ്രദ്ധിച്ച് വാഹനമോടിക്കണം പ്രത്യേകിച്ച് വെളിച്ചം കുറഞ്ഞ റോഡുകളിൽ. ഇൻറർസെക്ഷനിൽ എത്തിയാൽ, മുന്നോട്ട് പോകുന്നതിന് മുമ്പ് ഇരുവശവും നോക്കുക.

മൂടൽമഞ്ഞിൽ ജാഗ്രത പാലിക്കുക

മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ ദൂരക്കാഴ്ച കുറവായതിനാൽ വാഹനങ്ങൾ ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു

ഗ്ലാസുകളും വിൻഡോകളും വൃത്തിയാക്കുക

യാത്ര ആരംഭിക്കുന്നതിന് മുമ്പ് കാറിലെ കണ്ണാടികൾ ശരിയായ രീതിയിലാണെന്ന് ഉറപ്പാക്കുക. പരമാവധി കാഴ്ച കൈവരിക്കുന്നതിന് ഗ്ലാസിൽനിന്ന് നീരാവി നീക്കം ചെയ്യുന്നതിന് വെൻറിലേഷൻ ദ്വാരങ്ങളും ഗ്ലാസ് ക്ലീനിങ് വൈപ്പറുകളും ഉപയോഗിക്കുക. ഗ്ലാസിലും വിൻഡോകളിലും നീരാവി ഘനീഭവിക്കുന്നത് വേഗത്തിൽ നീക്കാൻ ഉയർന്ന താപനിലയിൽ കാറിന്‍റെ എയർകണ്ടീഷണർ ഉപയോഗിക്കാം.

വിൻഡോകൾ തുറക്കുക

ദൃശ്യപരത വളരെ കുറവായ സാഹചര്യത്തിൽ വിൻഡോകൾ തുറന്നിടുക. ഇത് എതിരെ വരുന്ന കാറുകളുടെ ശബ്ദം ഡ്രൈവർക്ക് കേൾക്കാൻ സഹായകമാകും. പ്രത്യേകിച്ച് ട്രാഫിക് കൂടുതലില്ലാത്ത പ്രദേശങ്ങളിൽ.

Tags:    
News Summary - Kharif season; Night travel can be auspicious

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.