നറുക്കെടുപ്പ് പൂർത്തിയായി; ഹജ്ജിന് 8,530 പേർക്ക് അവസരം

കൊണ്ടോട്ടി: ഈ വർഷത്തെ ഹജ്ജിന് അർഹരായവരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസിൽ നടന്നു. സൗദി അറേബ്യ ഔദ്യോഗികമായി ഹജ്ജ് ക്വാട്ട നിശ്ചയിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ത്യയിലാകെ ഒരു ലക്ഷം സീറ്റുകൾ കണക്കാക്കിയാണ് നറുക്കെടുപ്പ് നടത്തിയത്. കേരളത്തിൽ 8,530 പേർക്കാണ് അവസരം ലഭിച്ചത്. പ്രഥമ പരിഗണന ലഭിക്കുന്ന കാറ്റഗറിയായ 65 വയസ്സോ അതിന് മുകളിലോ പ്രായമായവരുടെ വിഭാഗത്തിൽ അപേക്ഷിച്ച എല്ലാവരെയും തെരഞ്ഞെടുത്തു. സ്ത്രീകൾ മാത്രമുള്ള വിഭാഗത്തിലെ രണ്ടാമത്തെ കാറ്റഗറിയായ 45 നും 65 നുമിടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ അപേക്ഷിച്ച 3620 പേരിൽ നറുക്കെടുപ്പിലൂടെ 58 പേരൊഴികെ എല്ലാവർക്കും അവസരം ലഭിച്ചു. ബാക്കി എല്ലാവരുടെയും വെയ്റ്റിങ് ലിസ്റ്റ് ക്രമം നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു.

വെയ്റ്റിങ് ലിസ്റ്റിൽ വിതൗട്ട് മെഹ്‌റം വിഭാഗത്തിലെ ബാക്കിയുള്ളവർക്കാകും ആദ്യ പരിഗണന. പിന്നീട് ജനറൽ ബി- ബാക്ക്‌ലോഗ് (2025 വർഷം അവസരം ലഭിക്കാത്തവർ), ജനറൽ ക്രമത്തിലാണ് അവസരം ലഭിക്കുക. നിലവിൽ 2025 വെയ്റ്റിങ് ലിസ്റ്റിലുള്ളവർക്ക് ഇപ്പോൾ പരിഗണന ലഭിച്ചിട്ടില്ല. നറുക്കെടുപ്പ് സംബന്ധിച്ച വിവരങ്ങൾ ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ ലഭ്യമാകും. അപേക്ഷകർക്ക് ലഭിച്ച കവർ നമ്പറുകൾ പ്രകാരമാണ് വിവരങ്ങൾ ലഭ്യമാവുക. കൂടുതൽ നിർദ്ദേശങ്ങളും വെബ്സൈറ്റിൽ ലഭിക്കും.

തെരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡുവായി 1,52,300 രൂപ 2025 ആഗസ്റ്റ് 20നകം അടക്കണം. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേയ്‌മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കാം. ഓൺലൈനായും പണമടക്കാം. പണമടച്ച രശീതി, മെഡിക്കൽ സ്‌ക്രീനിങ് ആന്റ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തുടങ്ങിയവയും അനുബന്ധരേഖകളും കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദേശിക്കുന്ന നിശ്ചിത സമയത്തിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം. നിശ്ചിത സമയത്തിനകം പണമടക്കാത്തവരുടെ തെരഞ്ഞെടുപ്പ് അറിയിപ്പ് കൂടാതെ റദ്ദാകും. അത്തരം സീറ്റുകളിലേക്ക് വെയ്റ്റിങ് ലിസ്റ്റിലുള്ള അപേക്ഷകരെ മുൻഗണനാക്രമത്തിൽ തെരഞ്ഞെടുക്കും.

ട്രെയിനർമാരുടെ സേവനം 14 ജില്ലകളിലും

കൊണ്ടോട്ടി: തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള നിർദ്ദേശങ്ങൾക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ട്രെയിനർമാരുടെ സേവനം 14 ജില്ലകളിലും ലഭ്യമാണ്. ഫോൺ: 0483-2710717, 2717572, 8281211786. വിവരങ്ങൾക്ക് താഴെപ്പറയുന്ന ജില്ല ട്രയിനിങ് ഓർഗനൈസർമാരുടെ നമ്പറുകളിൽ വാട്‌സ്ആപ്പിലൂടെയും ബന്ധപ്പെടാം. തിരുവനന്തപുരം മുഹമ്മദ് യൂസഫ്- 9895 648 856, കൊല്ലം ഇ. നിസാമുദ്ദീൻ- 9496 466 649, പത്തനംതിട്ട നാസർ എം- 9495 661 510, ആലപ്പുഴ മുഹമ്മദ് ജിഫ്രി സി.എ.- 9495 188 038, കോട്ടയം ശിഹാബ് പി.എ- 9447 548 580, ഇടുക്കി അജിംസ് കെ.എ.- 9446 922 179, എറണാകുളം നവാസ് സി.എം- 9446 206 313, തൃശൂർ ഡോ. സുനിൽ ഫഹദ്- 94471 36313, പാലക്കാട് ജാഫർ കെ.പി- 9400 815 202, മലപ്പുറം മുഹമ്മദ് റഊഫ് യു.- 9656 206 178, 9446 631 366, 9846 738 287, കോഴിക്കോട്- നൗഫൽ മങ്ങാട് 8606 586 268, 9495 636 426, വയനാട്- ജമാലുദ്ദീൻ കെ 9961 083 361, കണ്ണൂർ- നിസാർ എം.ടി 8281 586 137, കാസർകോട്- മുഹമ്മദ് സലീം കെ.എ 9446 736 276.

Tags:    
News Summary - Draw completed; 8,530 people eligible for Hajj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.