റിനോജ്, മാർട്ടിൻ
ആലപ്പുഴ: ബൈക്കില്‍ കടത്താന്‍ശ്രമിച്ച ആറു കിലോ കഞ്ചാവുമായി രണ്ട് പേര് വാഹനപരിശോധനക്കിടെ പിടിയില്‍. പുളിങ്കുന്ന് കായൽപുറം വയലാറ്റ് വീട്ടിൽ റിനോജ് തോമസ് (40), കിഴക്കേത്തറയിൽ വീട്ടിൽ മാർട്ടിൻ ഫ്രാൻസ് (36) എന്നിവരെയാണ് രാമങ്കരി പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
എ.സി റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെ 10.30 ഓടെ കിടങ്ങറ പാലത്തിന് സമീപത്ത് നിന്നാണ് ഇരുവരും പിടിയിലാകുന്നത്. റിനോജാണ് ബൈക്കില്‍ ആന്ധ്രയില്‍ നിന്നും വില്‍പ്പനക്കായി കഞ്ചാവ് കൊണ്ടുവന്നത്.
കിടങ്ങറ പാലത്തിന് സമീപം എത്തിയശേഷമാണ് സുഹൃത്തായ മാര്‍ട്ടിനെ ഒപ്പം കൂട്ടിയത്. ഇരുവരും വരുന്നതിനിടെ പൊലീസ് വാഹനപരിശോധന നടത്തുന്നിടത്ത് വന്നപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിന്നുപോയി. തുടര്‍ന്നുള്ള ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എസ്.ഐ. സെബാസ്റ്റ്യന്‍ ഇവരുടെ കൈയ്യിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.