സുരേഷ്
പുല്പള്ളി: ചീയമ്പം 73 കവലയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വില്പനക്ക് കൊണ്ടുവന്ന എട്ട് കുപ്പി (നാല് ലിറ്റര്‍) മാഹി നിര്‍മിത മദ്യവുമായി ഒരാൾ അറസ്റ്റിൽ. അമരക്കുനി നിരവത്ത് വീട്ടില്‍ എന്‍.പി. സുരേഷാണ് (54) പിടിയിലായത്. ഇയാള്‍ ചീയമ്പം 73 കവലയില്‍ പലചരക്ക് കട നടത്തുകയാണ്. മാഹിയില്‍നിന്നും കുറഞ്ഞ വിലക്ക് മദ്യം കൊണ്ടുവന്ന് 73 കവലയിലും മറ്റും വില്പന നടത്തുന്നതായി എക്സൈസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചതിനെതുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ജെ. സന്തോഷും പാര്‍ട്ടിയും ഐ.ബി പാര്‍ട്ടിയും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
പ്രതിക്ക് മെഡിക്കല്‍ പരിശോധനയില്‍ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് മാനന്തവാടി ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മാനന്തവാടി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. പ്രിവന്റിവ് ഓഫിസര്‍ കെ.വി. പ്രകാശന്, സി.ഇ.ഒമാരായ അമല്‍ തോമസ്, വി.ബി. നിഷാദ്, ഡ്രൈവര്‍ വീരാന്‍ കോയ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.