കേരളത്തിലെ ആറ് ട്രെയിനുകളിൽ രണ്ടുവീതം ജനറൽ കോച്ചുകൾ കൂടി

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ആറ് ട്രെയിനുകളിൽ രണ്ടുവീതം ജനറൽ കോച്ചുകൾ കൂടി അനുവദിച്ചതായി റെയിൽവേ അറിയിച്ചു. ഒരു സെക്കൻഡ് ക്ലാസ് ജനറലും ഒരു സെക്കൻഡ് ക്ലാസ് ചെയർകാർ ജനറൽ കോച്ചുമാണ് വർധിക്കുക.

ഇതിൽ രണ്ടെണ്ണം നിലമ്പൂർ-കോട്ടയം റൂട്ടിലോടുന്ന ട്രെയിനുകളിലാണ്. ഷൊർണൂർ-നിലമ്പൂർ പാതയിലെ തിരക്ക് പരിഗണിച്ച് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.പിമാരായ പ്രിയങ്ക ഗാന്ധി, ഇ.ടി. മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ, പി.വി. അബ്ദുൽ വഹാബ്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ റെയിൽവേക്ക് കത്ത് നൽകിയിരുന്നു.

അധിക കോച്ചുകൾ അനുവദിച്ച ട്രെയിനുകൾ (പ്രാബല്യത്തിൽ വരുന്ന തീയതി ബ്രാക്കറ്റിൽ):

16366 നാഗർകോവിൽ ജങ്ഷൻ -കോട്ടയം പ്രതിദിന എക്സ്പ്രസ് (ആഗസ്റ്റ് 15)

16326 കോട്ടയം -നിലമ്പൂർ എക്സ്പ്രസ് (ആഗസ്റ്റ് 16)

16325 നിലമ്പൂർ- കോട്ടയം എക്സ്പ്രസ് (ആഗസ്റ്റ് 16)

56302 കൊല്ലം -ആലപ്പുഴ പാസഞ്ചർ (ആഗസ്റ്റ് 17)

56301 ആലപ്പുഴ -കൊല്ലം പാസഞ്ചർ (ആഗസ്റ്റ് 17)

56307 കൊല്ലം- തിരുവനന്തപുരം പാസഞ്ചർ (ആഗസ്റ്റ് 17) 56308 തിരുവനന്തപുരം- നാഗർകോവിൽ പാസഞ്ചർ (ആഗസ്റ്റ് 17)

Tags:    
News Summary - Two more general coaches in six trains in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.