കൊച്ചി: പാര്‍ട്ടിയുടെ സമ്മർദങ്ങള്‍ക്ക് കീഴടങ്ങാതെ സ്വന്തം വഴികളിലൂടെ സഞ്ചരിച്ച നേതാവായിരുന്നു വി.എസ്. അച്യുതാനന്ദനെന്നും അതുകൊണ്ടാണ് അദ്ദേഹം വ്യത്യസ്തനാകുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പോരാട്ടവീര്യത്തിന് പ്രായം തടസ്സമാകില്ലെന്ന സന്ദേശം നല്‍കിയാണ് വി.എസ് വിട പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും വി.എസ് പ്രതിപക്ഷമായിരുന്നു. പാര്‍ട്ടി ചട്ടക്കൂടും മറികടന്ന്, സാധാരണ കമ്യൂണിസ്റ്റുകാരന് സഞ്ചരിക്കാനാവാത്ത വഴികളിലൂടെയാണ് അദ്ദേഹം നീങ്ങിയത്.
അന്തർസംസ്ഥാന ലോട്ടറികള്‍ കേരളത്തെ കൊള്ളയടിക്കുന്നെന്ന വിവാദത്തിലും വി.എസിന്റെ പിന്തുണ പ്രതിപക്ഷത്തിനായിരുന്നു -സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.